ഭാര്യയുടെ ആവശ്യപ്രകാരം ബീജമെടുപ്പിന് വിധേയനായ കോവിഡ് രോഗി മരിച്ചു

18 second read

അഹമ്മദാബാദ്: കുഞ്ഞിനെ വേണമെന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ ബീജമെടുപ്പിന് വിധേയനായ കോവിഡ് രോഗി മരിച്ചു.

ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയില്‍ കൃത്രിമഗര്‍ഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്. അടുത്തദിവസംതന്നെ ഇദ്ദേഹം മരണമടഞ്ഞു. വഡോദര സ്റ്റെര്‍ലിങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 32-കാരനാണ് കഴിഞ്ഞദിവസം മരിച്ചത്. ന്യുമോണിയ രൂക്ഷമായി അവയവങ്ങള്‍ തകരാറിലായതിനാല്‍ വെന്റിലേറ്ററിലായിരുന്നു.

കൃത്രിമഗര്‍ഭധാരണത്തിനായി ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിച്ചിരുന്നില്ല. അബോധാവസ്ഥയിലുള്ള രോഗിയുടെ അനുമതി വേണമെന്നതായിരുന്നു തടസ്സം. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. കോടതി അനുമതിയോടെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ ബീജം ശേഖരിച്ചത്. ഇത് വഡോദരയിലെ ഒരു ഐ.വി.എഫ്. ലാബില്‍ സൂക്ഷിച്ചിരിക്കയാണ്.

കാനഡയില്‍ താമസിക്കുകയായിരുന്ന യുവദമ്പതിമാര്‍ 2020 ഒക്ടോബറിലാണ് വിവാഹിതരായത്. യുവാവിന്റെ ഹൃദ്രോഗിയായ അച്ഛനെ കാണുന്നതിനായി കഴിഞ്ഞ മാര്‍ച്ചിലാണ് വഡോദരയിലെത്തിയത്. മേയ് മാസത്തില്‍ കോവിഡ് പിടിപെട്ട യുവാവ് അതിനുശേഷം പല ആശുപത്രികളിലും ചികിത്സയിലായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…