ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം: മുറിച്ചെടുത്ത് 24കാരി

17 second read

അക്ര: ഘാനയിലെ അഷാന്തി മേഖലയിലെ ഒബുവാസി പ്രദേശത്താണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നത്. സായുധ കൊള്ളക്കാരനായ ഇമ്മാനുവല്‍ അന്‍ക്രോണിനെയാണ് യുവതി ഇത്തരത്തില്‍ പ്രതികാരം ചെയ്തത്. ഇയാള്‍ ആയുധമേന്തി യുവതിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നാണ് റിപ്പോര്‍ട്ട്.

യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷവും ഇയാള്‍ പിന്മാറാന്‍ ശ്രമിച്ചില്ല. ഇരയോട് അശ്ളീല പ്രവര്‍ത്തി ചെയ്യാന്‍ ആവശ്യപ്പെട്ട് ഇയാള്‍ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. നാടന്‍ തോക്കും മറ്റൊരു ആയുധവുമായി അര്‍ദ്ധരാത്രിയിലാണ് ഇയാള്‍ യുവതിയുടെ വീടിനുള്ളില്‍ പ്രവേശിച്ചത് വീട്ടില്‍ നിന്നും ടി.വി. സെറ്റ്, ഫോണ്‍, പണം എന്നിവ മോഷ്ടിച്ചു കടത്തിയ ശേഷമാണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
23 വയസുള്ള അന്‍ക്രോണ്‍ അര്‍ദ്ധരാത്രിയില്‍ പ്രാദേശികമായി നിര്‍മ്മിച്ച പിസ്റ്റളും മറ്റ് ആയുധങ്ങളുമായി യുവതിയുടെ മുറിയില്‍ പ്രവേശിച്ചു. പണം, ടെലിവിഷന്‍ സെറ്റ്, ഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ എടുത്ത ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു.എന്നിട്ടും അക്രമി തൃപ്തനായില്ല, ഒടുവില്‍ മുറിയില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തനിക്ക് ഒരു കാര്യംകൂടി ചെയ്യണമെന്ന് ഇയാള്‍ ഇരയോട് ആവശ്യപ്പെട്ടു. ”ആ മനുഷ്യന്‍ എന്നോട് ലിംഗം കുടിക്കാന്‍ ആവശ്യപ്പെട്ടു. ഈ പ്രക്രിയയിലാണ് ഞാന്‍ അവന്റെ ലിംഗം കടിച്ചത്, ‘ യുവതി പൊലീസിനോട് പറഞ്ഞു.

പുറത്തുപോകണമെങ്കില്‍ അയാളുടെ ആവശ്യത്തിന് വഴങ്ങണം എന്നായി. അയാള്‍ പറഞ്ഞത് പോലെ ചെയ്യാന്‍ ഭാവിച്ചാണ് യുവതി ജനനേന്ദ്രിയം കടിച്ചു മുറിച്ചത്.എന്നാല്‍ അപ്രതീക്ഷിതമായ സംഭവത്തില്‍ അത്യന്തം മുറിവേറ്റ ഇയാള്‍ യുവതിയുടെ മുറിയില്‍ നിന്നും പുറത്തു കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി ആശുപത്രിയില്‍ ചികിത്സ തേടി. യുവതി ഒരു വിദ്യാര്‍ത്ഥിനിയാണ്. എന്നാല്‍ ആശുപത്രിയില്‍ എത്തിയ യുവതി തന്നെ ബലാത്സംഗം ചെയ്ത ആളെ അവിടെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ചികിത്സ തേടിയ ആശുപത്രിയില്‍ തന്നെയാണ് യുവതിയുമെത്തിയത്. തുടര്‍ന്ന് യുവതി സംഭവം പൊലീസില്‍ അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ വച്ച് തന്നെ അറസ്‌റ് ചെയ്ത് പൊലീസ് കാവലില്‍ ഏര്‍പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. അറ്റുവീണ ഭാഗം പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…