മോദിയുടെ വിശ്വസ്തന്‍ യുപിയില്‍ നിര്‍ണായക റോളിലേക്ക്

17 second read

ന്യൂഡല്‍ഹി: മുന്‍ ഉദ്യോഗസ്ഥനും മോദിയുടെ വിശ്വസ്തനുമായ എ.കെ. ശര്‍മയെ ഉത്തര്‍പ്രദേശില്‍ നിര്‍ണായക ചുമതല ഏല്‍പ്പിക്കാനൊരുങ്ങി ബിജെപി. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് പുതിയ നീക്കം

മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷനായി സ്വതന്ത്ര ദേവ് സിങ്ങും തുടരും. ഇവരുടെ നേതൃത്വത്തില്‍തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനും തീരുമാനമായി. ബിജെപി ദേശീയ നേതൃത്വം ലക്‌നൗവില്‍ രണ്ട് ദിവസമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. മന്ത്രിസഭാ വികസനം ഈ മാസം നടക്കും. ജാതി, പ്രാദേശിക സമവാക്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും മന്ത്രിസഭാ വികസനം.യുപി സര്‍ക്കാരില്‍ എ.കെ. ശര്‍മ നിര്‍ണായക റോളിലെത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ രൂക്ഷ വിമര്‍ശനത്തിന് വിധേയനായ യോഗിയെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ മാറ്റേണ്ടതില്ലെന്ന് യോഗത്തിനുശേഷം തീരുമാനമുണ്ടായി. മുതിര്‍ന്ന നേതാക്കളായ ബി.എല്‍. സന്തോഷ്, രാധാ മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്. കോവിഡ് രണ്ടാം തരംഗം നേരിടാന്‍ യോഗി സര്‍ക്കാരിന് സാധിച്ചുവെന്ന് ഇവര്‍ അറിയിച്ചു. 5 ആഴ്ചകൊണ്ട് കോവിഡ് കേസുകള്‍ 93% കുറയ്ക്കാനായെന്നും വിലയിരുത്തി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…