ഒമാനില്‍ നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി

16 second read

മസ്‌കത്ത് :ഒമാനില്‍ നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി. അഞ്ച് നേരത്തെ നിസ്‌കാരത്തിന് മാത്രമാണ് അനുമതിയും ജുമുഅ നിസ്‌കാരം പാടില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
പ്രാര്‍ഥനാ സമയങ്ങളില്‍ മാത്രമാകും പള്ളികള്‍ വിശ്വാസികള്‍ക്ക് തുറന്നുനല്‍കുക. നിസ്‌കാരത്തിനും പള്ളിയില്‍ നിന്ന് പിരിഞ്ഞു പോകുന്നതിനും എല്ലാമായി 20 മിനിറ്റാണ് അനുവദിക്കുക.

പരവതാനികളെ സാമൂഹിക അകലം പാലിച്ച് (1.5 മീറ്റര്‍) അടയാളപ്പെടുത്തണം. സ്ത്രീകളുടെ പ്രാര്‍ഥനാ മുറികള്‍ തുറക്കുന്നതിന് ഇപ്പോള്‍ അനുമതിയില്ല. പള്ളിയില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം. ശുചിമുറികളും അടച്ചിടണം. നിയമ ലംഘനം കണ്ടെത്തിയാല്‍ ഔഖാഫ്, മതകാര്യ മന്ത്രാലയത്തെ ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കേണ്ടതാണ്.നിയമലംഘനം സ്ഥിരീകരിച്ചാല്‍ പുതിയ അറിയിപ്പുണ്ടാകുന്നതു വരെ പള്ളി അടച്ചിടും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…