തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സമരം ചെയ്തതിന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭാനേതൃത്വം പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ ‘കര്‍ത്താവിന്റെ നാമത്തില്‍’ വിരല്‍ ചൂണ്ടുന്നത് സഭയില്‍ നടക്കുന്ന അധാര്‍മ്മികവും അനാശാസ്യകരവുമായ പ്രവണതകള്‍. രതിവൈകൃതത്തിന്റെ കുത്തരങ്ങുകളാണ് വിവിധ സഭകളും സന്ന്യസ്ത സമൂഹങ്ങളുമെന്നാണ് ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന് പേരിട്ട ആതമകഥയില്‍ ലൂസി വ്യക്തമാക്കുന്നു. വൈദികരില്‍നിന്ന തനിക്ക് നാലുതവണയും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു. പീഡകരായ വൈദികരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും കൃത്യമായ സൂചനകള്‍ അവര്‍ നല്‍കുന്നുണ്ട്.
ഇതിനെല്ലാം പരിഹാരമായി പരസ്പരം താല്‍പ്പര്യമുള്ള വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവസരം സൃഷ്ടിക്കണം എന്ന നിര്‍ദ്ദേശമാണ് സിസ്റ്റര്‍ ലൂസി പങ്കുവെക്കുന്നത്. ലൈംഗിക വിചാരങ്ങളില്‍ വിമുഖരായവര്‍ക്ക് സ്വാതന്ത്ര്യത്തോടെ ദൈവവൃത്തി തുടരാന്‍ ഇത് സഹായിക്കും. പള്ളിമേടയില്‍ ഇവര്‍ക്ക് പരസ്പരം തുണയാവാം. വൈദികമുറി മണിയറയാകുന്നതിലെ വൈരുദ്ധ്യം കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉള്‍ക്കൊള്ളാനാകണം, സഭയ്ക്കും സംവിധാനങ്ങള്‍ക്കും.- സിസ്റ്റര്‍ ലൂസി ആത്മകഥയില്‍ ചൂണ്ടിക്കാട്ടുന്നു.
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ സ്വവര്‍ഗ്ഗഭോഗത്തിന് ഉപയോഗിക്കാറുണ്ടെന്നും ഇതു സംബന്ധിച്ച് പലരും പരാതി പറഞ്ഞിട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കുന്നു. സെമിനാരിയില്‍നിന്ന് സ്വവര്‍ഗ്ഗരതിക്കു വിധേയനായി മാനസികമായി തകര്‍ന്നവരുണ്ട്. ‘ചില മഠങ്ങളില്‍ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാര്‍ക്കു പള്ളിമേടയില്‍നിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികര്‍ മുന്നില്‍ നിര്‍ത്തി ആസ്വദിക്കും. മടുത്ത് എന്നു പറഞ്ഞാല്‍ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികര്‍. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകളും സ്വവര്‍ഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരില്‍നിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളില്‍ പലര്‍ക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗണ്‍സലിങ് വിദഗ്ദ്ധര്‍ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്.’- സിസ്റ്റര്‍ ലൂസി എഴുതുന്നു.
കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ ഇനിയും അധികം പുറത്തുവരാത്ത യാഥാര്‍ഥ്യങ്ങളാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്..ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ വലിയ പ്രതിഷേധമാണ് തല്‍പ്പര കക്ഷികള്‍ ഉയര്‍ത്തുന്നത്. കണ്ണൂരില്‍ ഡിസി ബുക്‌സ് ഓഫീസിനെതിരെ ആക്രമണവും ഉണ്ടായി. ചിലര്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനായി കോടതിയെ സമീപിച്ചുവെങ്കിലും ആവിഷ്്ക്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞ് കോടതി ഹരജി തള്ളുകയായിരുന്നു.
സിസ്റ്റര്‍ ലൂസിയുടെ ആത്മകഥയിലെ 32ാം അധ്യായത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്. ‘വൈദികരില്‍നിന്നാണ് എനിക്ക് നാലുതവണയും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ബാംഗ്ലൂര്‍ ധര്‍മ്മരാമത്തിലെ വൈദിക പഠനകാലത്തെ സഹപാഠിയില്‍ നിന്നായിരുന്ന ആദ്യ അനുഭവം. വര്‍ഷങ്ങള്‍ക്കുശേഷം ഇയാള്‍ സഭയുമായി ബന്ധപ്പെട്ട ആധ്യാത്മിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടിയിലെത്തി. ഈ വൈദികന്‍ ഞാന്‍ താമസിക്കുന്ന ദ്വാരകാ മഠമാണ് താമസിക്കാനായി തെരഞ്ഞെടുത്തത്. സമയം രാത്രിയാണ്. യാത്രാക്ഷീണത്താല്‍ അവശത തോന്നിയ വൈദികന് താമസിക്കാന്‍ അതിഥി മുറി തുറന്നുകൊടുത്തു. അദ്ദേഹത്തിന് കുളിക്കാനായി ചൂടുവെള്ളം തയ്യാറാക്കി. ഇതുമായി മുറിയില്‍ എത്തിയപ്പോ അദ്ദേഹം കുളിമുറിയില്‍ പ്രവേശിച്ചിട്ടുണ്ട്. ചൂടുവെള്ളം കുളിമുറിക്കകത്ത് വെക്കാനായി ഞാന്‍ അകത്തെക്ക് പ്രവേശിച്ചു.
എന്നാല്‍ പുറത്തേക്കുപോകാനുള്ള എന്റെ ശ്രമം അദ്ദേഹം തടഞ്ഞു. എന്റെ കൈകളില്‍ സ്പര്‍ശിച്ച അദ്ദേഹം നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു. അപ്രതീക്ഷ നീക്കത്തില്‍ ഞാന്‍ അല്‍പ്പസമയം നിശ്ചലയായി. എന്നെ അദ്ദേഹം ഗാഢമായി കെട്ടിപ്പുണര്‍ന്നു. അദ്ദേഹം എന്റെ ശരീരത്തില്‍ തഴുകി. എത്രസമയം അതുതുടര്‍ന്നുവെന്ന് എനിക്ക് ഓര്‍മ്മയില്ല. എന്നിലേക്ക് ഇരച്ചുകയറിവന്ന വികാരത്തെ അടക്കാനുള്ള ഉള്‍വിളി എന്നിലുണ്ടായി. സ്വബോധം വീണ്ടെടുത്ത ഞാന്‍ അദ്ദേഹത്തെ തള്ളിമാറ്റി. വിയോജിപ്പ് പ്രകടപ്പിച്ചു. ഇതിനകം അദ്ദേഹവും സമചിത്തത വീണ്ടെടുത്തിരുന്നു. ഓകെ….ഓകെ… എന്നവാക്ക് അദ്ദേഹവും ഉരുവിട്ടു. വ്രണിതഹൃദയായാണ് ഞാന്‍ മുറിയിലെത്തിയത്. കുറ്റബോധമൊന്നും എന്നെയും തീണ്ടിയില്ല. അവിചാരിതമായ സമയത്ത് അപ്രതീക്ഷിതമായത് സംഭവിച്ചതോര്‍ത്ത് അല്‍പ്പം ചകിതയായെന്ന് മാത്രം. അധികം വൈകാതെ ഞാന്‍ താളം വീണ്ടെടുത്തു’- ആത്മകഥയില്‍ സിസ്റ്റര്‍ ലുസി വ്യക്തമാക്കുന്നു.
അധ്യായം 37ലാണ് ലുസി തനിക്കുണ്ടായ മറ്റ് ലൈംഗിക അതിക്രമങ്ങള്‍ വിശദീകരിക്കുന്നത്. അതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്.
‘ബില്‍വാഡയിലെ അന്യസ്ഥലവാസത്തിനുശേഷം അവധിക്കായി മഠത്തില്‍ എത്തിയ ഞാന്‍ വാദ്യോപകരം കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടാന്‍ തീരുമാനിച്ചു. കീബോര്‍ഡ് ഉപയോഗിക്കുന്നതില്‍ പ്രാവീണ്യമുള്ള പുരോഹിതനെയാണ് ഞാന്‍ ഗുരുവായി കണ്ടെത്തിയത്. ഞാനൊഴികെ എന്റെ ബാച്ചിലെ കന്യാസ്ത്രീകളുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്. എന്റെ ആഗ്രഹമറിഞ്ഞ കന്യാസ്ത്രീകളാണ് എനിക്ക് അങ്ങോട്ടുള്ള വഴി കാണിച്ചു തന്നത്. ഈ വൈദികന്‍ അധിപനായ ധ്യാനകേന്ദ്രത്തില്‍ വൈകുന്നേരത്തോടെയാണ് ഞാന്‍ എത്തിയത്. ഹൃദ്യമായി അദ്ദേഹം എന്നെ സ്വാഗതം ചെയതു. എനിക്ക് താമസിക്കാനായി അനുവദിച്ച മുറി അദ്ദേഹം കാണിച്ചു തന്നു.
രാത്രിയുടെ മുഷിപ്പില്‍നിന്ന് മുക്തി നേടാനായി ഞാന്‍ കുളിക്കാന്‍ തീരുമാനിച്ചു. അകത്തുനിന്ന് മുറി അടച്ച ഞാന്‍ വസ്ത്രങ്ങള്‍ അഴിച്ചു തുടങ്ങിയിരുന്നു. ഈ സമയം വാതിലില്‍ മുട്ടുകേട്ടു. പാതി തുറന്ന വാതിലിലൂടെ അദ്ദേഹം അകത്തുകയറി. എന്റെ നീരസം മനസ്സിലാക്കിയ അദ്ദേഹം, കഴിക്കാനെന്താണ് വേണ്ടതെന്ന് ചോദിക്കാനാണെന്ന് മുടന്തന്‍ ന്യായം പറഞ്ഞു. ഐസ്‌ക്രീം വേണോ എന്ന ചോദ്യത്തിന് ആവാമെന്ന് ഞാന്‍ മറുപടി നല്‍കി. അദ്ദേഹം പുറത്തുപോയി. ആഹാരത്തിനുള്ള സമയമായി. ഭക്ഷണം പൂര്‍ത്തിയാക്കിയ എനിക്ക് അയാള്‍ ഐസ്‌ക്രീം തന്നു. മനപുര്‍വ്വം അയാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. സംഭാഷണം വഴിവിട്ട രീതിയിലേക്ക് തിരിച്ചുവിടാനും ശ്രമിച്ചു. അതു മനസ്സിലാക്കിയ എന്നില്‍നിന്ന് പ്രോല്‍സാഹനപരമായ ഒന്നും ലഭിച്ചില്ല.
കീബോര്‍ഡ് പരിശീലനത്തിനിടെ അയാള്‍ എന്റെ ശരീരത്തില്‍ നിരന്തരം സ്പര്‍ശിച്ചു. ശരീരത്തോടൊപ്പം എന്റെ കൈകളിലും ബലമായി അമര്‍ത്തി. കുതറിമാറാന്‍ ശ്രമിച്ച ഞാന്‍ എന്റെ അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചു. വാദ്യോപകരണത്തില്‍ പ്രാവീണ്യം നേടാനുള്ള എന്റെ ശ്രമം പൂര്‍ണ്ണമായില്ലെങ്കിലും ഞാന്‍ അവിടം ഉപേക്ഷിച്ച് തിരികെ മഠത്തിലേക്ക് തിരിച്ചു. ഫോണില്‍ പുരോഹിതന്റെ നമ്പര്‍ മായ്ച്ച് കളയുകയാണ് ഞാന്‍ ആദ്യം ചെയ്തത്. അയല്‍ സംസ്ഥാനത്തുവച്ചാണ് മൂന്നാമത്തെ അനുഭവം. അവിടെയാരു ദേവാലയത്തില്‍, ആധ്യാത്മിക വിഷയത്തില്‍ പരിശീലനം നല്‍കാന്‍ പോയ എനിക്ക് ഒരു രാത്രി തങ്ങേണ്ടി വന്നു. പള്ളിവികാരിയുടെ താമസസ്ഥലത്തിന് അടുത്തുള്ള ഒരു മുറിയാണ് എനിക്ക് വിശ്രമിക്കാന്‍ ഒരുക്കിയിരുന്നത്. അദ്ദേഹത്തോട് ശുഭരാത്രി നേര്‍ന്ന് മുറിക്കകത്ത് കയറി വാതില്‍ അടക്കാനൊരുങ്ങി. പെട്ടെന്ന് തിരികെയെത്തിയ അദ്ദേഹം വാതില്‍ തുറന്ന് അകത്തുകയറി. പെരുമാറ്റത്തില്‍ അവമതിപ്പ് തോന്നിയ ഞാന്‍ പുറത്തുപോകാന്‍ നിര്‍ദ്ദേശിച്ചു. വിസമ്മതനായി നിന്ന ഞാന്‍ അദ്ദേഹത്തെ ബലം പ്രയോഗിച്ച് തള്ളിപ്പുറത്താക്കി. ‘- സിസ്റ്റര്‍ ലൂസി എഴുതുന്നു.
‘ ദ്വാരകയിലും സമാനമായ ഒരു പ്രത്യക്ഷം എനിക്കുണ്ടായി. അവിടെ തീന്മേശയ്ക്കരികിലുള്ള ഒരു പുരോഹിതന്റെ ചേഷ്ടകള്‍ എന്നെ അസ്വസ്ഥയാക്കി. പ്രായത്തില്‍ എന്നേക്കാള്‍ വളരെ ചെറുപ്പമായിരുന്നു, അയാള്‍. ഭക്ഷണമേശയില്‍ എതിര്‍വശത്തിരുന്ന എന്റെ പാദങ്ങളില്‍ അദ്ദേഹം കാലുകൊണ്ട് അമര്‍ത്തിച്ചവിട്ടുകയും, തടവുകയും ചെയ്തു. കാല്‍ പിന്‍വലിച്ച് ഞാന്‍ അയാളോട് ചില കാര്യങ്ങള്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ക്ക് വിയേയരാവേണ്ടവര്‍ അല്ല കന്യാസ്ത്രീകള്‍. രാത്രിയില്‍ ഇതൊന്നും പാടില്ലെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നും അയാള്‍ക്ക് മനസ്സിലായില്ല. എന്നെ തൊടാനും കാലുകള്‍കൊണ്ട് സ്പര്‍ശിക്കാനും വീണ്ടും ശ്രമിച്ചു. ഞാന്‍ എന്റെ ഉപദേശം ആവര്‍ത്തിച്ചു. നിങ്ങള്‍ക്ക് ഇഷ്ടംപോലെ തൊടാനും പിടിക്കാനുമുള്ളതല്ല കന്യാസ്ത്രീകളെന്ന് ദൃഡമായി പറഞ്ഞു. കാമപരവശനായ ആ യുവപുരോഹിതനുമായി പിന്നീട് ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. അയാളുമായുള്ള ഫോണ്‍ ബന്ധവും വിഛേദിച്ചു’.
കന്യസ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളായി മാത്രമാണ് ചില പുരോഹിതര്‍ കാണുന്നതെന്ന സിസ്റ്റര്‍ ലൂസികളപ്പുരക്കലിന്റെ വെളിപ്പെടുത്തല്‍ നേരത്തെ വിവാദമായിരുന്നു. ആത്മകഥയുടെ എറ്റവും വിവാദമായ 37ാം അധ്യായത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്.
‘ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാര്‍ത്ഥനയില്‍ അഭയം തേടുന്ന സന്ന്യാസിനികള്‍ അവരില്‍ അന്തര്‍ലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ക്കു ഞാന്‍ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കയ്യൊഴിഞ്ഞു വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനി ആവാന്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും മാനുഷികമായ വികാരത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാത്തവരാണ്. ഇവരുടെ ചേഷ്ടകള്‍ക്ക് എത്രയോ തവണ ഞാന്‍ കാഴ്ചക്കാരി ആയിട്ടുണ്ട്. പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളില്‍ നല്ലൊരു പങ്കിനും ക്രൈസ്തവചിന്താ വിരുദ്ധമായ അടുപ്പമുള്ളത്. മഠത്തിലും സന്ന്യാസിനി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദികര്‍ക്കുള്ള സ്ഥാനം തന്നെയാണ് ഇത്തരം ബന്ധങ്ങള്‍ വളരാനുള്ള കാരണവും. സഹവാസികളായ സന്ന്യാസിനികളില്‍ നിരവധി പേര്‍ക്ക് ഇത്തരം ബന്ധങ്ങളുണ്ട്. സ്വകാര്യ നിമിഷങ്ങളില്‍ അവരതിനെ പരിപോഷിപ്പിക്കുകയും ചെയ്യും. മണിക്കൂറുകളോളം ഫോണുകളിലൂടെ ഇവര്‍ സല്ലപിക്കും. കന്യാസ്ത്രീകളുടെമേല്‍ അദൃശ്യമായ ആണധികാരം പുരോഹിതര്‍ പുലര്‍ത്തുന്നതിന്റെ തെളിവുകള്‍ ഏറെയുണ്ട്. ഇവര്‍ പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്.
കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതന്‍ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തില്‍ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേള്‍ക്കാന്‍ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകള്‍ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തില്‍ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തി. അദ്ദേഹത്തിനു പ്രതികരിക്കാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികള്‍ക്കും പരിശീലനം നല്‍കിയ പുരോഹിതന്‍ അദ്ധ്യാപകവൃത്തിയില്‍നിന്നു വിരമിക്കുന്നതുവരെ ഇതു തുടര്‍ന്നു. എന്റെ സുഹൃത്തിന്റെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ മകള്‍ പാഠഭാഗത്തിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ എന്നെ സമീപിച്ചു. ഈ വിഷയത്തില്‍ വൈദഗ്ദ്ധ്യമുള്ള ഒരു വൈദികനെ ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നോടൊപ്പം സുഹൃത്തും മകളും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ അടുത്തു പോയത്. ദേവാലയ സംബന്ധമായ തിരക്കിന്റെ ഭാഗമായി ഞാന്‍ നേരത്തെ അവിടെനിന്നും തിരിച്ചു. അവരുടെ ആവശ്യം നിറവേറ്റി വീട്ടിലെത്തിയ അവര്‍ എന്നെ വിളിച്ചു നന്ദി അറിയിച്ചു.
അടുത്ത ദിവസം പുരോഹിതന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. എടീ നിനക്കു സുഖമാണോ. അവള്‍ നിഷ്‌കളങ്കയായി അതേ എന്നു മറുപടി നല്‍കി. മറുതലക്കല്‍ പുരോഹിതന്‍ കാമപരവശനായി സംഭാഷണം തുടര്‍ന്നു. നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം. അശ്ലീലം നിറഞ്ഞ അയാളുടെ വാക്കുകള്‍ക്കു മുന്നില്‍ ആ പെണ്‍കുട്ടി പകച്ചുപോയി. അമ്മേയെന്ന് അലറിക്കരഞ്ഞ് അവള്‍ ഫോണ്‍ അമ്മയ്ക്കു കൈമാറി. ഈ സംഭവം കുടുംബത്തെ ആകെ ഉലച്ചു. അവരെന്നോട് പരാതിപ്പെട്ടു. ദിവസങ്ങള്‍ നീണ്ട അനുരഞ്ജനത്തിന് ഒടുവിലാണ് അവര്‍ ശാന്തരായത്. അയാളെ നേരില്‍ വിളിച്ചു കുടുംബത്തിന്റെ പ്രതിഷേധം അറിയിച്ചു. പുരോഹിതന്റെ മാപ്പോടെയാണ് പ്രശ്‌നം അവസാനിച്ചത്. ദേവാലയ പരിസരത്തെ സങ്കീര്‍ത്തിയില്‍ വെച്ച് പുരോഹിതനാല്‍ ലൈംഗിക ചൂഷണത്തിനിരയായ കന്യാസ്ത്രീ വിവരം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവര്‍ എന്നോടൊപ്പം സന്യാസവൃത്തി തുടങ്ങിയവരാണ്. ആ അനുഭവത്തില്‍ ഈ സന്ന്യാസിനി സംഭ്രമിച്ചില്ലെന്നു മാത്രമല്ല, അത് അവര്‍ രസിക്കുകയും ചെയ്തു. തൃപ്തികരമായ ഒരു ചൂഷണചരിതം മാത്രമായി ഇത് അവശേഷിക്കുന്നു.
ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ അവന്റെ ആന്റിയായ കന്യാസ്ത്രീയും പുരോഹിതനുമായുള്ള തുടര്‍ച്ചയായ ബന്ധത്തെക്കുറിച്ച് രോഷത്തോടെ എന്നോട് പ്രതികരിച്ചു. അവിവാഹിതനായ എന്നെ നേര്‍വഴി നടക്കാന്‍ സ്ഥിരമായി ഉപദേശം തരുന്നയാളാണ് ഈ വൈദികനെന്ന് അയാള്‍ പറഞ്ഞു. മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളില്‍ വൈദികന്‍ നോവീസിന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ എന്നോട് പങ്കുവെച്ചിട്ടുണ്ട്. ആത്മീയ ശുശ്രൂഷാ വേളകളിലും കാമവെറിയോടെയാണ് തന്റെ മുന്നില്‍ കുമ്പസരിക്കുന്ന കന്യാസ്ത്രീകളെ പുരോഹിതന്മാരില്‍ ചിലര്‍ സമീപിക്കുക.
ചില മഠങ്ങളില്‍ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാര്‍ക്കു പള്ളിമേടയില്‍നിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികര്‍ മുന്നില്‍ നിര്‍ത്തി ആസ്വദിക്കും. മടുത്ത് എന്നു പറഞ്ഞാല്‍ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികര്‍. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകളും സ്വവര്‍ഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരില്‍നിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളില്‍ പലര്‍ക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗണ്‍സലിങ് വിദഗ്ദ്ധര്‍ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്. ഒരു മുതിര്‍ന്ന കന്യാസ്ത്രീയോടൊപ്പം പള്ളിമേടയിലെത്തിയ കൊച്ച് സഹോദരിക്കു സഹിക്കേണ്ടിവന്നത് അസാധാരണ അനുഭോഗമാണ്. ഒറ്റയ്ക്കുനിന്ന ഈ പെണ്‍കുട്ടിയെ പുരോഹിതന്‍ പൊക്കിയെടുത്ത് മടിയില്‍ കിടത്തി മണിക്കൂറുകളോളം ദര്‍ശനസുഖം അനുഭവിച്ചു. കാമം നിറഞ്ഞ അനുഭവത്തിലേക്കാണ് ഇത് തന്നെ നയിച്ചതെന്ന് ഈ പെണ്‍കുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്.
- സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍