കോന്നി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് അടൂര്‍ പ്രകാശ് :റോബിന്‍ പീറ്ററിനേക്കാള്‍ മോഹന്‍രാജിന് എന്ത് അധിക യോഗ്യതയാണുള്ളത്

16 second read

തിരുവനന്തപുരം: കോന്നി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് അടൂര്‍ പ്രകാശ് എംപി. റോബിന്‍ പീറ്ററിനേക്കാള്‍ മോഹന്‍രാജിന് എന്ത് അധിക യോഗ്യതയാണുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനു പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയായാണ് അടൂര്‍ പ്രകാശിന്റെ പ്രസ്താവന.

ജാതിയോ മതമോ ബന്ധമോ നോക്കിയല്ല കോന്നിയില്‍ റോബിന്‍ പീറ്ററെ നിര്‍ദേശിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. റോബിന്‍ പീറ്ററുടെ അയോഗ്യത എന്തെന്ന് അറിയില്ല. മോഹന്‍രാജിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ച ശേഷം താന്‍ അത് അംഗീകരിച്ചു. മോഹന്‍രാജിന്റെ തോല്‍വിയില്‍ ഖേദമുണ്ട്. ഡിസിസി നേതൃത്വത്തിന്റെ പ്രചാരണത്തില്‍ പാളിച്ച പറ്റി.

അടൂര്‍ പ്രകാശ് എങ്ങും ഒളിച്ചോടിയിട്ടില്ല, അത്തരം ഗോസിപ്പുകള്‍ തെറ്റാണ്. പാര്‍ട്ടി പറഞ്ഞ എല്ലാ കര്‍ത്തവ്യങ്ങളും കഴിയുംപോലെ നിര്‍വഹിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞിട്ടാണ് ആറ്റിങ്ങലില്‍ മല്‍സരിച്ചത്. കോന്നിയില്‍ മല്‍സരിക്കാന്‍ ആരുണ്ട് എന്നു പാര്‍ട്ടി ചോദിച്ചപ്പോഴാണ് ജാതിയോ മതമോ നോക്കാതെ റോബിനെ നിര്‍ദേശിച്ചത്. പക്ഷേ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോള്‍ നൂറുശതമാനം അത് അംഗീകരിച്ചാണു മുന്നോട്ടു പോയത്. തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളില്‍ പങ്കെടുത്തു. എഴുപതോളം ബൂത്ത് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി പറഞ്ഞ എല്ലാ മേഖലകളിലും കുടുംബയോഗങ്ങളിലടക്കം മുന്‍ എംഎല്‍എ എന്ന നിലയില്‍ പങ്കെടുത്തു. മോഹന്‍രാജിന്റെ തോല്‍വി നിര്‍ഭാഗ്യകരമാണ്.

കോന്നി എല്ലാക്കാലത്തും ഇടതുപക്ഷത്തിന്റെ മണ്ഡലമായിരുന്നു. ജനങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടാണ് തന്നെ ജനങ്ങള്‍ പിന്തുണച്ചത്. ഇത്തവണ ഡിസിസിയുടെ പ്രവര്‍ത്തനം ജനങ്ങളിലേക്കെത്തിയില്ല. പലതരത്തിലും പാളിച്ചയുണ്ടായി.അത് പാര്‍ട്ടി ചോദിച്ചാല്‍ തുറന്നു പറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…