പത്തനംതിട്ടയില്‍ പൊലീസിനെ ഫൂളാക്കി ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ :ഒരേ സമയം വീട്ടമ്മയെ കാണാന്‍ കാമുകന്മാര്‍ എത്തി :രണ്ടു മുതിര്‍ന്ന മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി പട്ടാപ്പകല്‍ കാമുകന്മാര്‍ നടുറോഡില്‍ തമ്മിലടിച്ചു.പത്തനംതിട്ട പൊലീസ് ഇന്നലെ വട്ടം ചുറ്റി: ഒടുവില്‍ പരാതിക്കാരനെ പൊക്കിയപ്പോള്‍ അറിഞ്ഞത് നടന്നത് കാമുകിക്ക് വേണ്ടിയുള്ള യുദ്ധമെന്ന്

16 second read

പത്തനംതിട്ട: രണ്ടു മുതിര്‍ന്ന മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി പട്ടാപ്പകല്‍ കാമുകന്മാര്‍ നടുറോഡില്‍ തമ്മിലടിച്ചു. സംഗതി വഷളാകാതിരിക്കാന്‍ ഒരു കാമുകനൊപ്പം വീട്ടമ്മ സ്ഥലം വിട്ടു. അപരന്‍ ഇവര്‍ പോയ കാറിന് പിന്നാലെ സ്‌കൂട്ടറില്‍ ചേസ് ചെയ്തു. പോണ വഴിക്ക് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പട്ടാപ്പകല്‍ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നുവെന്ന് സന്ദേശവും നല്‍കി.

കഥയറിയാത്ത പൊലീസ് വയര്‍ലെസ് അലര്‍ട്ടും നല്‍കി നാടുമുഴുവന്‍ ഓടിപ്പാഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് പത്തനംതിട്ട പൊലീസിനെ ഫൂളാക്കി കൊണ്ട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ അരങ്ങേറിയത്. കഥ ഇങ്ങനെ: മണിയാര്‍ എആര്‍ ക്യാമ്പിന് സമീപമുള്ള, രണ്ടു മുതിര്‍ന്ന മക്കളുടെ അമ്മയായ യുവതിയാണ് ഈ കഥയിലെ നായിക. വെളിച്ചത്തു വന്നതിന്‍ പ്രകാരം, ഇതുവരെ യുവതിക്ക് കാമുകര്‍ രണ്ട്. ഭര്‍ത്താവ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ഡ്രൈവര്‍. കാമുകരില്‍ ഒരാള്‍ പൊന്‍കുന്നം സ്വദേശിയായ പൊലീസ് ഡ്രൈവര്‍, പാലാ സ്റ്റേഷനില്‍ ജോലി ചെയ്യുന്നു. മറ്റൊരു കാമുകന്‍ സീതത്തോട് കെഎസ്ഇബിയിലെ ഡ്രൈവര്‍. ചുരുക്കിപ്പറഞ്ഞാല്‍ ഭര്‍ത്താവും കാമുകന്മാരുമെല്ലാം ഡ്രൈവര്‍മാര്‍.

വീട്ടമ്മ സിപിഎമ്മിന്റെ പോഷകസംഘടനയുടെ ഭാരവാഹി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളുടെ ഇടവേളകളില്‍ പത്തനംതിട്ടയില്‍ വച്ച് കാണാന്‍ വീട്ടമ്മ കാമുകന്മാര്‍ക്ക് ടൈം കൊടുക്കുന്നു. ഇത് അനുസരിച്ച് രണ്ടു മണിക്ക് പാലായില്‍ നിന്ന പൊലീസ് ഡ്രൈവര്‍ മൂന്നിന് പത്തനംതിട്ടയില്‍ ഹാജര്‍. വന്നപാടേ രണ്ടു പേരും തമ്മില്‍ വഴക്കായി പൊലീസ് കാമുകന്‍ വീട്ടമ്മയുടെ മുഖമടച്ച് രണ്ടെണ്ണം കൊടുത്തു. ഐശ്വര്യ തീയറ്ററിന് സമീപമുള്ള സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടമ്മ വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന്‍ പ്രകാരം ആശുപത്രി മുറ്റത്ത് വന്നപ്പോഴാണ് രണ്ടാമത്തെ കാമുകനായ കെഎസ്ഇബി ഡ്രൈവറുടെ വരവ്. കാമുകന്മാര്‍ നേര്‍ക്ക് നേരെ കണ്ടതോടെ മുറുമുറുപ്പ് തുടങ്ങി. തെറിവിളിയും കൈയേറ്റവും ആരംഭിച്ചതോടെ വീട്ടമ്മ പൊലീസുകാരനൊപ്പം കാറില്‍ കയറി സ്ഥലം വിട്ടു.

നിരാശാ കാമുകനായി മാറിയ കെഎസ്ഇബി ഡ്രൈവര്‍ സ്‌കൂട്ടറില്‍ ചേസിങ് നടത്തി. ഇതിനിടെയാണ് പൊലീസില്‍ വിളിച്ച് കിഡ്നാപ്പിങ് നടന്നുവെന്ന് അറിയിച്ചത്. ഇതോടെ പത്തനംതിട്ട പൊലീസ് പരക്കം പാഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെട്ട യുവതിക്കായി നാടുമുഴുവന്‍ പൊലീസ് ഓടി നടന്നു. കിട്ടാതെ വന്നപ്പോള്‍ വിവരം നല്‍കിയയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ആദ്യമൊക്കെ ഇയാള്‍ ഉരുണ്ടു കളിച്ചെങ്കിലും ഒടുവില്‍ ഇയാള്‍ സത്യം പറഞ്ഞു. തുടര്‍ന്ന് പാലാ സ്റ്റേഷനുമായി ബന്ധപ്പെട്ട് പൊലീസുകാരന്റെ നമ്പര്‍ എടുത്തു. ഇയാളെയും വീട്ടമ്മയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വീട്ടമ്മയുടെ ഭര്‍ത്താവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെ സമയത്തിന് ശേഷം വീട്ടമ്മയും പൊലീസുകാരനായ കാമുകനുംസ്റ്റേഷനില്‍ എത്തി. വഴിയില്‍ ആരും പിടികൂടാതിരിക്കാന്‍ ഊടുവഴികളിലൂടെ കറങ്ങി നടക്കുകയായിരുന്നു ഇരുവരും. പത്തനംതിട്ട വിട്ട് എങ്ങും പോയിട്ടുമില്ലായിരുന്നു. വീട്ടമ്മയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ മൂവരെയും താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു.

പൊലീസുകാരന്‍ മുന്‍പ് പരിശീലനത്തിയായി മണിയാറിലെ എആര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. ആ സമയത്താണ് വീട്ടമ്മയുമായി സൗഹൃദത്തിലാകുന്നത്. ഇത് നിര്‍ബാധം തുടര്‍ന്നു വരികയായിരുന്നു. വീട്ടമ്മയ്ക്ക് താന്‍ മാത്രമല്ല, കാമുകനായി ഉണ്ടായിരുന്നത് എന്ന് ഇന്നലെയാണ് രണ്ട് കാമുകന്മാരും അറിയുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …