കവളപ്പാറയില്‍ നിന്ന് തിരച്ചില്‍ സംഘം മടങ്ങി

16 second read

കവളപ്പാറ കവളപ്പാറയിലെ തിരച്ചിലിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. മണ്ണെടുത്ത 59 പേരില്‍ 11 പേരെ കണ്ടെത്താനാകാത്തതിന്റെ നിരാശയുമായാണ് ദൗത്യത്തിനു വിരാമമിടുന്നത്. 8നു രാത്രി എട്ടുമണിയോടെയുണ്ടായ ഉരുള്‍പൊട്ടലിനുശേഷം 19 ദിവസം നടത്തിയ തിരച്ചിലില്‍ 48 മൃതദേഹങ്ങളാണ് ലഭിച്ചത്. ഇടയ്ക്കിടെ പെയ്ത മഴ ദുഷ്‌കരമാക്കിയ തിരച്ചിലിന് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍വരെ എത്തിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തിരച്ചില്‍ വിഫലമാണ്. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇന്നലെയോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

കാലാവസ്ഥ അനുകൂലമായ ശേഷം തിരച്ചില്‍ പുനരാരംഭിക്കുന്നത് ആലോചിക്കുമെന്നാണ് കലക്ടര്‍ യോഗത്തില്‍ പറഞ്ഞത്.അഗ്‌നിശമന സേനയും പൊലീസും ദേശീയ ദുരന്തനിവാരണ സേനയും സന്നദ്ധ സേവകരും നാട്ടുകാരുമെല്ലാം കൈമെയ് മറന്നു നടത്തിയ തിരച്ചിലാണ് 48 മൃതദേഹം കണ്ടെത്തിയത്. കുറച്ചുപേരെയെങ്കിലും ജീവനോടെ രക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അതിനുള്ള ഉപകരണങ്ങളുമായി ദുരന്തഭൂമിയിലെത്തിയ അഗ്‌നിശമന സേനയാണ് കവളപ്പാറയില്‍നിന്ന് അവസാനം മടങ്ങിയത്. നിലമ്പൂര്‍ ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ എം.അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ മരിച്ചവര്‍ക്കും മണ്ണില്‍ മറഞ്ഞവര്‍ക്കും ഉപചാരമര്‍പ്പിച്ചാണ് ദൗത്യത്തിനു പരിസമാപ്തി കുറിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…