ആരോഗ്യമുള്ള നാലു കുട്ടികളെ വീല്‍ ചെയറിലിരുത്തി 140,000 യൂറോയുടെ സര്‍ക്കാര്‍ ആനുകൂല്യം അനധികൃതമായി കൈപ്പറ്റി

16 second read

ബര്‍ലിന്‍: ലൂബെക്കില്‍ നിന്നുള്ള നാല്‍പ്പത്തൊന്‍പതുകാരി തന്റെ ആരോഗ്യമുള്ള നാലു കുട്ടികളെ വീല്‍ ചെയറിലിരുത്തി 140,000 യൂറോയുടെ സര്‍ക്കാര്‍ ആനുകൂല്യം അനധികൃതമായി കൈപ്പറ്റി. സംഭവം വെളിച്ചത്തു വന്നതോടെ കേസ് കോടതിയിലെത്തി. വിചാരണ വേളയിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത്.

കുട്ടികളെ ഡോക്ടറുടെ മുന്നില്‍ കടുത്ത രോഗികളായി ചിത്രീകരിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തി വന്നത്. 2010 മുതല്‍ 2016 വരെയായിരുന്നു തട്ടിപ്പ്. മൂത്ത കുട്ടിക്ക് ഇപ്പോള്‍ 27 വയസും ഇളയ കുട്ടിക്ക് 10 വയസുമുണ്ട്.
ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു വരുമ്പോള്‍ അമ്മ തങ്ങളെ മാനസികമായി സമ്മര്‍ദത്തിലാക്കിയിരുന്നു എന്ന് ഒരു കുട്ടി പ്രോസിക്യൂട്ടര്‍മാര്‍ക്കു മൊഴി നല്‍കിയതും ഏറെ കുരുക്കിലായി. ഭര്‍ത്താവില്ലാതെ ജീവിക്കുന്നതിനുള്ള സാമൂഹ്യക്ഷേമവും കുട്ടികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും ഉള്‍പ്പടെയാണ് സര്‍ക്കാരിനെ വെട്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …