ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതി: 18 വര്‍ഷത്തിനു ശേഷം ‘സ്വന്തം വീട്ടില്‍ നിന്ന്’ കണ്ടെത്തി

16 second read

കൊല്ലം: ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ 18 വര്‍ഷത്തിനു ശേഷം ‘സ്വന്തം വീട്ടില്‍ നിന്ന്’ കണ്ടെത്തി.ഭാര്യ പരാതി നല്‍കി കുറച്ചു നാളുകള്‍ക്കു ശേഷം തിരികെ വീട്ടിലെത്തി കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി. 2001ല്‍ ഭാര്യ നല്‍കിയ പരാതി പിന്‍വലിക്കാതിരുന്നതും ഭര്‍ത്താവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതുമാണു വിനയായത്.

കൊല്ലം വടക്കേവിള ലക്ഷംവീട്ടില്‍ സുദര്‍ശനബാബുവിനെയാണു സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലെ മിസിങ് പഴ്‌സന്‍ ട്രാക്കിങ് യൂണിറ്റ് സംഘം സ്വന്തം വീട്ടില്‍ നിന്നു തന്നെ ‘കണ്ടെത്തിയത്’.2001ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സുദര്‍ശനബാബു ഗുജറാത്തിലുള്ള സഹോദരിയുടെ അടുത്തേക്കു ട്രെയിനില്‍ പോയെങ്കിലും വഴിതെറ്റി മുബൈയില്‍ എത്തി. കുറച്ചുനാളുകള്‍ക്കുശേഷം സഹോദരിയുടെ അടുത്തെത്തി. തിരികെ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.

ഇതിനിടെ, പരാതി നല്‍കിയതു ഭാര്യയും മറന്നു. സുദര്‍ശനബാബു തിരിച്ചെത്തിയത് അറിയാതിരുന്ന പൊലീസ് അന്വേഷണം മാന്‍ മിസിങ് യൂണിറ്റിന് കൈമാറി. കഴിഞ്ഞ ദിവസം മണക്കാട്ടെ വീട്ടില്‍ എത്തിയ സംഘം സുദര്‍ശനബാബുവിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കുടുംബത്തോടൊപ്പം പോകാന്‍ കോടതി അനുമതി നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …