അഭിനന്ദനെ പിടികൂടിയ പാക്ക് സൈനികന്‍ അഹമ്മദ് ഖാനെ ഇന്ത്യന്‍ സൈന്യം വധിച്ചു

16 second read

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ വ്യോമാക്രമണത്തെ ധീരമായി ചെറുത്ത വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചതായി സൂചന. പാക് സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പിലെ സുബേദാര്‍ അഹമ്മദ് ഖാനാണ് ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. അഭിനന്ദന പിടികൂടിയപ്പോള്‍ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ താടിവച്ച ഇയാളുടെ മുഖമുണ്ടായിരുന്നു. മുഖസാദൃശ്യത്തില്‍ നിന്നുമാണ് അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പാക് സൈനികന്‍ അഭിനന്ദനെ പിടികൂടിയ ആളാണെന്ന് സൈന്യം മനസിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞുകയറാനായി സഹായം ചെയ്യാനായിരുന്നു അഹമ്മദ് ഖാനെ പാക് സൈന്യം നിയോഗിച്ചിരുന്നത്. ഭീകരര്‍ നുഴഞ്ഞു കയറ്റം നടത്തുമ്പോള്‍ ഇന്ത്യന്‍ പോസ്റ്റിലേക്ക് വെടിയുതിര്‍ത്ത് സൈന്യത്തിന്റെ ശ്രദ്ധതിരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച നഖ്യാല മേഖലയില്‍ ഇത്തരത്തിലുണ്ടായ വെടിവയ്പ്പിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അതിര്‍ത്തിപ്രദേശങ്ങളായ സുന്ദര്‍ബനി, പല്ലന്‍വാല,നൗഷേര എന്നിവിടങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി പാക് സൈന്യം അഹമ്മദ് ഖാനെ ചുമതലപ്പെടുത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രദേശങ്ങളില്‍ പരിശീലനം സിദ്ധിച്ച ഭീകരരെ അതിര്‍ത്തി കടത്തി വിടാനുള്ള ചുമതലയും ഇയാള്‍ക്കായിരുന്നു.

പാക് വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വെടിവച്ചിട്ടതിനു ശേഷമാണ് തകര്‍ന്ന വിമാനത്തില്‍ നിന്നും അഭിന്ദന്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടത്. എന്നാല്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ ഇറങ്ങിയ അഭിന്ദനെ നാട്ടുകാര്‍ വളയുകയായിരുന്നു. ഇവര്‍ക്കുനേരെ തോക്കു ചൂണ്ടിയ അഭിനന്ദനെ പിടികൂടി വാഹനത്തില്‍ പാക് താവളത്തിലെത്തിച്ച സൈനികരില്‍ അഹമ്മദ് ഖാനെ സൈന്യം തിരിച്ചറിഞ്ഞിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…