ഉത്തര ധ്രുവത്തിലൂടെ പറക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നു

17 second read

ന്യൂഡല്‍ഹി: ഭൂമിയുടെ ‘ഫ്രിഡ്ജ്’ എന്നറിയപ്പെടുന്ന ഉത്തര ധ്രുവത്തിലൂടെ പറക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് ഉത്തര ധ്രുവത്തിലൂടെയുള്ള (പോളാര്‍ റീജിയണ്‍) എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ന്യൂഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പറക്കും.

സമയവും ഇന്ധനവും ലാഭിക്കാമെന്നതാണ് ഈ റൂട്ടിലൂടെ പറക്കുന്നതിന്റെ മെച്ചം. നിലവില്‍ എയര്‍ ഇന്ത്യക്ക് സാന്‍ഫ്രാന്‍സിസ്‌കോയിലൂടെ ന്യൂഡല്‍ഹിയില്‍ നിന്ന് പ്രതിദിന സര്‍വീസുണ്ട്. അറ്റ്ലാന്‍ഡിക് – പസഫിക് റൂട്ടുകളിലൂടെയാണ് ഈ യാത്രകള്‍. പോളാര്‍ റീജിയണിലൂടെ പറക്കുമ്പോള്‍ ന്യൂഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ യാത്രാ സമയം 14.5 മണിക്കൂറില്‍ നിന്ന് 13 മണിക്കൂറായി കുറയും. ഓരോ സര്‍വീസിലും 2,?000 മുതല്‍ 7,000 കിലോമീറ്റര്‍ വരെ യാത്രയ്ക്കുള്ള ഇന്ധനം ലാഭിക്കുകയും ചെയ്യും.

വിമാനത്തില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ 21,000 കിലോഗ്രാം വരെ കുറയുമെന്നതും നേട്ടമാണ്. ബോയിംഗ് 777 വിമാനമാണ് എയര്‍ ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. 300 യാത്രക്കാരെ ഉള്‍ക്കൊള്ളും. ക്യാപ്റ്റന്‍ രജ്നീഷ് ശര്‍മ്മ,ക്യാപ്റ്റന്‍ ദിഗ്വിജയ് സിംഗ് എന്നിവരാണ് വിമാനം നിയന്ത്രിക്കുക. 2007ലും എയര്‍ ഇന്ത്യയുടെ ഒരു വിമാനം പോളാര്‍ റീജിയണ്‍ വഴി പറന്നിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…