യെദിയൂരപ്പയ്ക്ക് ഇന്ന് വിശ്വാസ പരീക്ഷ : 17 വിമതരെയും അയോഗ്യരാക്കി

16 second read

ബംഗളുരു: കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ, പുതിയ നിയമപോരാട്ടത്തിനു വഴിതുറന്ന് 14 വിമത എം.എല്‍.എമാരെക്കൂടി സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ അയോഗ്യരാക്കി. കൂറുമാറ്റ നിയമമനുസരിച്ചാണ് നടപടി. മുന്‍ കോണ്‍ഗ്രസ് – ദള്‍ സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും വിപ്പ് ലംഘിച്ച് വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്ത ഇവരെ നിയമസഭയുടെ കാലാവധി കഴിയുന്നതു വരെയാണ് അയോഗ്യരാക്കിയത്.

കോണ്‍ഗ്രസിന്റെ പതിനൊന്നും, ജെ.ഡി.എസിന്റെ മൂന്നും അംഗങ്ങളെയാണ് ഇന്നലെ അയോഗ്യരാക്കിയത്. സ്വതന്ത്രന്‍ അടക്കം മൂന്ന് വിമതരെ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ഇതോടെ പതിനേഴ് വിമതരും അയോഗ്യരായി. ഇവര്‍ ഇന്ന് കോടതിയെ സമീപിച്ചേക്കും. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വിമത അംഗം എ.എച്ച്. വിശ്വനാഥ് അറിയിച്ചു.

സഭയുടെ അംഗബലം 207 ആയും കേവലഭൂരിപക്ഷം 104 ആയും കുറഞ്ഞു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട, വോട്ടവകാശമില്ലാത്ത അംഗം ഒഴികെ 224 അംഗങ്ങളാണ് ആകെയുള്ളത്. യെദിയൂരപ്പ സര്‍ക്കാരിന് വിശ്വാസ വോട്ട് ജയിക്കാന്‍ 104 പേരുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പിക്ക് തനിച്ച് 105 എം.എല്‍.എമാരുണ്ട്.സ്വതന്ത്ര എം.എല്‍.എ എച്ച്.നാഗേഷ് കൂടി ചേരുമ്പോള്‍ അംഗബലം 106 ആകും. കോണ്‍ഗ്രസ് – ദള്‍ സഖ്യത്തിന് 99 പേരും. വിശ്വാസവോട്ട് ജയിക്കാന്‍ ബി.ജെ.പിക്ക് പ്രയാസമുണ്ടാവില്ല.

കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടില്‍ പങ്കെടുക്കാതെ മുംബയിലെ ആശുപത്രിയില്‍ കഴിഞ്ഞ കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീല്‍ ഉള്‍പ്പെടെ 14 വിമതരാണ് ഇന്നലെ അയോഗ്യരാക്കപ്പെട്ടത്. ബി. എസ്.പിയുടെ ഏക എം.എല്‍.എയെ അയോഗ്യനാക്കാന്‍ പാര്‍ട്ടി നല്‍കിയ അപേക്ഷയില്‍ സ്പീക്കര്‍ തീരുമാനമെടുത്തിട്ടില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…