സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന്

22 second read

സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കെടുതിക്ക് ഇരയായവര്‍ക്കായി ഏഴു ജില്ലകളിലായി പത്ത് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. 165 കുടുംബങ്ങളിലെ 835 പേര്‍ ഈ ക്യാന്പുകളിലുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ തുടരും. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 25-ഓടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഞായറാഴ്ച ഇടുക്കി, കാസര്‍കോട്, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. രണ്ടുദിവസം കൂടി ജാഗ്രത തുടരും. മഴ ശക്തമായി തുടര്‍ന്നാലും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് കുട്ലുവില്‍ ശനിയാഴ്ച രാവിലെവരെ 30.6 സെന്റീമീറ്റര്‍ മഴ പെയ്തു. ഹോസ്ദുര്‍ഗില്‍ 27.7, കണ്ണൂരില്‍ 21.8, വടകരയില്‍ 19 സെന്റീമീറ്ററും മഴ പെയ്തു.

ക്യാന്പുകളും അവിടെ കഴിയുന്നവരും: തിരുവനന്തപുരം (ഒന്ന്- 230 പേര്‍), കൊല്ലം (ഒന്ന്-103), ആലപ്പുഴ (രണ്ട്-199), തൃശ്ശൂര്‍(രണ്ട് -16), കോഴിക്കോട് (ഒന്ന്-191), കണ്ണൂര്‍(രണ്ട് -85), കാസര്‍കോട്(ഒന്ന്-നാല്).

                                                                                                    
Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …