കേരളത്തിന് 1595 കോടി ചോദിച്ച് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍

17 second read

ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി അടിയന്തര സഹായമായി 1595 കോടി അനുവദിക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. റബറിനെ വാണിജ്യ ഉത്പന്ന വിഭാഗത്തില്‍ നിന്ന് മാറ്റി കാര്‍ഷിക ഉത്പന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. റബര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് 200 രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 50 ശതമാനം കേന്ദ്രം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് കേന്ദ്ര വാണിജ്യ മന്ത്രിയും കൃഷി മന്ത്രിയും സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…