14,202 കോടി രൂപ നഷ്ടത്തിലായ ബിഎസ്എന്‍എല്ലിന്റെ നഷ്ടക്കണക്കുകള്‍

22 second read

ന്യൂഡല്‍ഹി :കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ബിഎസ്എന്‍എല്ലിന്റെ നഷ്ടക്കണക്കുകള്‍ തുടരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14,202 കോടി രൂപ നഷ്ടത്തിലായ ബിഎസ്എന്‍എല്ലിന് 2018-19 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 19,308 കോടി രൂപയായും കുറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 4859 കോടി രൂപ നഷ്ടത്തിലായപ്പോള്‍ 2016-17 കാലയളവില്‍ 4793 കോടി നഷ്ടമുണ്ടായെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായി. എന്നാല്‍ 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ 7993 കോടിയും 2018-19 ല്‍ നഷ്ടം 14,202 കോടി രൂപയായും ഉയര്‍ന്നെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു.

വിപണിയിലെ കടത്ത മല്‍സരത്തെ തുടര്‍ന്ന് കുറഞ്ഞ താരിഫ് നിരക്കുകള്‍ നടപ്പാക്കിയതും വരുമാനത്തില്‍ ഭൂരിഭാഗവും ശമ്പളത്തിനു വിനിയോഗിച്ചതും ചിലയിടങ്ങളിലൊഴികെ 4ജി സാങ്കേതികവിദ്യ വൈകിയതും കമ്പനിയെ പ്രതിസന്ധിയിലാക്കിയെന്നു മന്ത്രി പറഞ്ഞു. 2016ല്‍ റിലയന്‍സ് ജിയോ വിപണിയിലെത്തിയതോടെ മറ്റു സേവനദാതാക്കളെ പോലെ ബിഎസ്എന്‍എല്ലിന്റെ വരുമാനത്തിലും ഇടിവുണ്ടായി.
ബിഎസ്എന്‍എല്ലിന് 2017-18 വര്‍ഷത്തില്‍ 25,071 കോടിയും 2016-17 വര്‍ഷത്തില്‍ 31,533 കോടി രൂപയുമായിരുന്നു വരുമാനം. 2018-19 വര്‍ഷത്തില്‍ ബിഎസ്എന്‍എല്‍ വരുമാനത്തിന്റെ 75 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനാണു ഉപയോഗിച്ചതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…