പഴംതീനി വവ്വാലുകളില്‍നിന്നാണ് കേരളത്തില്‍ നിപ വൈറസ് ബാധയുണ്ടായതെന്ന്

19 second read

ന്യൂഡല്‍ഹി: പഴംതീനി വവ്വാലുകളില്‍നിന്നാണ് കേരളത്തില്‍ നിപ വൈറസ് ബാധയുണ്ടായതെന്ന് പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.ജൂണ്‍ ആദ്യവാരം രോഗം കണ്ടെത്തിയ ഉടന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേകസംഘം, പഴങ്ങള്‍ ഭക്ഷിക്കുന്ന 36 വവ്വാലുകളെ പരിശോധിച്ചു. ഇതില്‍ 12 എണ്ണത്തിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞവര്‍ഷം ഇതേ രീതിയില്‍ 52 വവ്വാലുകളെ പരിശോധിച്ചപ്പോള്‍ 10 എണ്ണത്തില്‍ വൈറസ് കണ്ടെത്തിയിരുന്നു. വവ്വാലുകളിലൂടെയാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ഈ വര്‍ഷം രാജ്യത്ത് ഒരാള്‍ക്കുമാത്രമാണ് നിപ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. എറണാകുളത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ആശുപത്രി വിട്ടതായും മന്ത്രി വ്യക്തമാക്കി. അടൂര്‍ പ്രകാശും ഹൈബി ഈഡനും ഉന്നയിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.സംശയത്തെത്തുടര്‍ന്ന് കേരളത്തില്‍ 50 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗമില്ലെന്ന് തെളിഞ്ഞു. നിത്യേനയുള്ള പരിശോധനയുടെ ഭാഗമായി 330 പേര്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്കും രോഗമില്ല.ഇന്ത്യയിലിതുവരെ പശ്ചിമമബംഗാളിലും (2001, 2007) കേരളത്തിലും (2018, 2019) മാത്രമാണ് രോഗം കണ്ടെത്തിയത്. 2001-ല്‍ ബംഗാളിലെ സിലിഗുഡിയില്‍ 66 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 45 പേര്‍ മരിച്ചു. 2007-ല്‍ ബംഗാളിലെ നദിയയില്‍ അഞ്ചുപേരില്‍ രോഗം കണ്ടെത്തി. അഞ്ചുപേരും മരിച്ചു. 2018-ല്‍ കേരളത്തില്‍ 19 പേരില്‍ രോഗം കണ്ടെത്തി; 17 പേര്‍ മരിച്ചു. ഈ വര്‍ഷം രോഗബാധയെത്തുടര്‍ന്ന് മരണങ്ങളൊന്നുമുണ്ടായില്ല -മന്ത്രി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…