ഡ്രീംലൈനര്‍ സര്‍വീസ് : എയര്‍ ഇന്ത്യ നേതൃത്വവുമായി കൂടിക്കാഴ്ച

16 second read

ദുബായ്: എയര്‍ ഇന്ത്യ കൊച്ചിയിലേക്കുള്ള ഡ്രീംലൈനര്‍ സര്‍വീസ് പുനഃസ്ഥാപിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംഘടനാ നേതാക്കള്‍ എയര്‍ ഇന്ത്യ റീജനല്‍ മാനേജര്‍ മോഹിത് സെന്നുമായി കൂടികാഴ്ച്ച നടത്തി. മലയാളികള്‍ നേരിടുന്ന പ്രതിസന്ധി വളരെ രൂക്ഷമാണെന്നു പി.കെ. അന്‍വര്‍ നഹ, ടി.കെ. ഹാഷിക്, സാജിദ് അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു. സാധ്യമായ എല്ലാ ഇടപെടലുകളും നടത്താമെന്ന് മോഹിത് സെന്‍ ഉറപ്പു നല്‍കിയതായി അവര്‍ പറഞ്ഞു.

18 ബിസിനസ് ക്ലാസടക്കം 256 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഡ്രീം ലൈനറിനു പകരം സര്‍വീസ് നടത്തുന്ന വിമാനത്തില്‍ 12 ബിസിനസ് ക്ലാസടക്കം 162 സീറ്റ് മാത്രമാണുള്ളത്. 94 സീറ്റിന്റെ കുറവാണ് കൊച്ചി സെക്ടറിലുണ്ടാകുന്നത്. സീറ്റുകള്‍ കുറച്ച് ഡിമാന്‍ഡ് വര്‍ധിപ്പിച്ച് അധിക ചാര്‍ജ് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യാനുള്ള നീക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. അതേ സമയം, ഡല്‍ഹിയിലേക്കും മുംബൈയിലേക്കും വീണ്ടും ഡ്രീംലൈനര്‍ സര്‍വീസ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചതായി അറിയുന്നു. മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന വിവേചനമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നാണ് ആരോപണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…