കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്ന തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ഗാന്ധി

16 second read

ന്യൂഡല്‍ഹി:ഒന്നോ രണ്ടോ മാസത്തിനകം പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്ന തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ഗാന്ധി. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെ പ്രതിനിധാനം ചെയ്യാനാവുന്ന ഒരാളെയാവണം തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാള്‍ക്ക് കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നിലനിര്‍ത്താനാവില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തള്ളിയാണിത്.
രാഹുലിനെ പിന്തിരിപ്പിക്കാന്‍ ബുധനാഴ്ച നേതാക്കളും പ്രവര്‍ത്തകരും തടിച്ചുകൂടിയ 12 തുഗ്ലക്ക് ലെയിനില്‍ വ്യാഴാഴ്ച ശ്മശാനമൂകതയായിരുന്നു. സന്ദര്‍ശനാനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളൊന്നുമെത്തിയില്ല. പ്രവര്‍ത്തകരുടെ വരവും നിലച്ചു. അതേസമയം, കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ കുമാരസ്വാമി രാഹുലിനെ സന്ദര്‍ശിച്ചു. ഈ സമയം സോണിയാഗാന്ധിയുമുണ്ടായിരുന്നു. രാജിവെക്കരുതെന്ന് കുമാരസ്വാമി അഭ്യര്‍ഥിച്ചു. പിന്നീട്, രാഹുല്‍ എന്‍.സി.പി. നേതാവ് ശരദ്പവാറിന്റെ വീട്ടിലെത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. പവാറും രാജി വെക്കരുതെന്നാവശ്യപ്പെട്ടെങ്കിലും തീരുമാനത്തിലുറച്ചുനില്‍ക്കുന്നതായി രാഹുല്‍ അറിയിച്ചു. ഇതോടെ വെള്ളിയാഴ്ച നിശ്ചയിച്ച പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം മാറ്റി. രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനുകൂടിയായിരുന്നു കോണ്‍ഗ്രസുമായി സഹകരിക്കുന്ന പാര്‍ട്ടികളുടെ യോഗം നിശ്ചയിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും അദ്ദേഹം സന്ദര്‍ശിച്ചു.
വ്യാഴാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ സോണിയയ്‌ക്കൊപ്പം രാഹുല്‍ പങ്കെടുത്തു. ജൂണ്‍ ഏഴിനും എട്ടിനും വയനാട്ടില്‍ വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതിനായി രാഹുലെത്തും. ആറിനും ഏഴിനും സന്ദര്‍ശിക്കാനായിരുന്നു ആദ്യ തീരുമാനം. റംസാന്‍ ആയേക്കുമെന്നതിനാലാണ് മാറ്റിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…