റീ പോളിങ് നടക്കുന്ന എല്ലാ ബൂത്തുകളിലും പര്‍ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് മീണ

16 second read

കണ്ണൂര്‍: റീ പോളിങ് നടക്കുന്ന എല്ലാ ബൂത്തുകളിലും പര്‍ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഒരു വനിതാ പോളിങ് ഓഫിസറെ വീതം അധികമായി നിയമിച്ചതായി കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദലിയും കാസര്‍കോട് കലക്ടര്‍ ഡോ. ഡി.സജിത്ബാബുവും അറിയിച്ചു. മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരുടെ മുഖം വോട്ടര്‍പട്ടികയിലെ ചിത്രത്തിലുള്ള മുഖം തന്നെയാണോ എന്നു പരിശോധിക്കും. 23ലെ തിരഞ്ഞെടുപ്പില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല.

മുഖം മറയ്ക്കുന്ന രീതിയില്‍ പര്‍ദ ധരിച്ചുവരുന്നവരെ റീപോളിങ്ങില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. കമ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനിരൂപമാണു ജയരാജനിലൂടെ പുറത്തുവന്നിരിക്കുന്നതെന്നു ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു. വിശ്വാസവും ആചാരവും നിരാകരിച്ചുവേണം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തേണ്ടതെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നു ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരിം ചേലേരി പറഞ്ഞു.

റീ പോളിങ് നടക്കുന്ന പിലാത്തറയില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ജയരാജന്റെ പരാമര്‍ശം. വിഡിയോയില്‍ കൃത്യമായി പകര്‍ത്താന്‍ കഴിയുംവിധം പോളിങ് ബൂത്തില്‍ വരിനില്‍ക്കുന്ന സ്ഥലത്തുവച്ചു മുഖപടം മാറ്റണം. ബൂത്തിലെ വെബ് ക്യാമറയ്ക്കു മുന്‍പില്‍ മുഖപടം ധരിച്ചുവരുന്നവരെ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കരുത്. ഇതു നടപ്പായാല്‍ പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും കള്ളവോട്ട് പൂര്‍ണമായി തടയാന്‍ കഴിയും. ഈ ബൂത്തുകളില്‍ യുഡിഎഫിന്റെ വോട്ട് കുറയുകയും എല്‍ഡിഎഫിന് വോട്ട് കൂടുകയും ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…