വിതരണംചെയ്തത് 63,538 തപാല്‍ ബാലറ്റുകള്‍; തിരികെയെത്തിയത് 7924

17 second read

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 63,538 തപാല്‍ ബാലറ്റുകള്‍ വിതരണംചെയ്തപ്പോള്‍ 7924 എണ്ണം മാത്രമാണ് തിരിച്ച് വരണാധികാരിക്ക് ലഭിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടെണ്ണുന്ന ദിവസം രാവിലെ എട്ടുമണിവരെ താപാല്‍ ബാലറ്റുകള്‍ സ്വീകരിക്കും.
തിരുവനന്തപുരം ജില്ലയില്‍നിന്നാണ് കൂടുതല്‍ തപാല്‍വോട്ടുകള്‍ തിരികെ ലഭിച്ചത്. ഇവിടെ 5852 ബാലറ്റുകള്‍ വിതരണംചെയ്തതില്‍ 1048 എണ്ണം തിരികെയെത്തി. കൊല്ലത്ത് വിതരണം ചെയ്ത 5807 ബാലറ്റുകളില്‍ 759 എണ്ണവും കണ്ണൂരില്‍ 4748 തപാല്‍ ബാലറ്റുകളില്‍ 847 എണ്ണവും ചാലക്കുടിയില്‍ 1471 ബാലറ്റുകളില്‍ 24 എണ്ണവും തിരികെയെത്തി.

പോലീസിന്റെ തപാല്‍ വോട്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കോടതിയെ സമീപിക്കുന്നതിനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വാഗതം ചെയ്തു. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും 15-ന് അന്തിമറിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…