മംഗലാപുരത്തു നിന്നും ആംബുലന്‍സില്‍ പുറപ്പെട്ട കുഞ്ഞിനെ അമൃതയില്‍ ചികിത്സിക്കും

16 second read

തിരുവനന്തപുരം: ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്തു നിന്നും ആബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ 15 ദിവസം പ്രായമായ കുഞ്ഞിന്റെ ചികിത്സ എറണാകുളത്തെ അമൃത ആശുപത്രിയില്‍ നടത്താന്‍ തീരുമാനമായി. വൈകിട്ട് നാലരയോടെ കുഞ്ഞിനെ അമൃത ആശുപത്രിയിലെത്തിച്ചു. ആരോഗ്യ മന്ത്രി അടിയന്തിരമായി ഇടപെട്ടാണ് അമൃതയില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയയുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും. യാത്രക്കിടെ മലപ്പുറം പിന്നിട്ടതോടെയാണ് ആരോഗ്യമന്ത്രി കുഞ്ഞിന്റെ ബന്ധുക്കളെ വിളിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സിക്കാനുള്ള സന്നദ്ദത പ്രകടിപ്പിച്ചത്. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അവിടെ സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു.

രാവിലെ 11 മണിക്കാണ് കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുഞ്ഞുമായി മംഗലാപുരത്തു നിന്നും ആംബുലന്‍സ് തിരിച്ചത്. 12 മണിക്കൂറുകൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കേരളാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും സന്നദ്ദ പ്രവര്‍ത്തകരും ആംബുലന്‍സ് നെറ്റ്വര്‍ക്കും സജീവമായി രംഗത്തുണ്ടായിരുന്നു. വഴിയില്‍ തടസ്സങ്ങളുണ്ടാക്കരുതെന്ന് ഫെയ്സ്ബുക്ക് വഴി ആഹ്വാനം ചെയ്തു. ആംബുലന്‍സില്‍ നിന്നും ലൈവ് വെബ്കാസ്റ്റും നടത്തി. ഇതുവഴി റോഡിലെ ട്രാഫിക് നില ആംബുലന്‍സിലെ പ്രവര്‍ത്തകര്‍ക്ക്‌ലഭിച്ചു. വഴിയിലുടനീളം സന്നദ്ദ പ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷികളും പോലീസും സുരക്ഷയൊരുക്കി. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും വഴിയൊരുക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…