പോലീസിന് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച് ഒളിച്ചോടിയ പെണ്‍കുട്ടി; കൈയെത്തും ദൂരത്ത് പെണ്‍കുട്ടിയെ കിട്ടിയിട്ടും ആശയകുഴപ്പത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായില്ല.പോലീസിനെ ”വെട്ടിലാക്കിയ’പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം. ഒളിച്ചോടാന്‍ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 10 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും താലിയും 36 കുപ്പി നെയില്‍ പോളിഷും

17 second read

കടമ്പനാട്: ഇന്നലെ അവസാന പരീക്ഷയും പൂര്‍ത്തിയായതിന് പിന്നാലെ 10-ാം ക്ലാസുകാരി പതിനെട്ടു വയസ്സുകാരനായ കാമുകനൊപ്പം നാടുവിട്ടു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കാമുകന്റെ വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടു. സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല കനത്ത മഴയ്ക്കിടെ രാത്രിയിലുള്‍പ്പടെ പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തി.
പ്രദേശത്തെ മുന്നൂറോളം കിണറുകളിലും പോലീസ് പരിശോധന നടത്തി.


എന്നാല്‍ വെളുപ്പിനെ അഞ്ച് മണിയോടെ പരിശോധനയിലുള്ള ഒരു പോലീസ് വാഹനത്തിന്റെ മുന്നില്‍ പെണ്‍കുട്ടിയെ കണ്ടെങ്കിലും ആശയകുഴപ്പത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായില്ല. തോട്ടമുക്കില്‍് ബസ് പരിശോധിക്കുന്ന അവസരത്തില്‍ തെങ്ങമം തോട്ടമുക്ക് ഭാഗത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും ബസ് യാത്രക്കാര്‍ പോലീസിനോട് പറയുന്നു. അന്വേഷണം ശക്തമാക്കുന്നതിനായി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഒളിച്ചോടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പോലീസ് കണ്ടെത്തി. കാറിനുള്ളില്‍ നിന്ന് ലഭിച്ച സ്‌കൂള്‍ ബാഗില്‍ പത്താംക്ലാസ് പരീക്ഷയുടെ ഹോള്‍ ടിക്കറ്റ് പത്ത് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍, 36 കുപ്പി നെയില്‍ പോളിഷും താലിയും പോലീസിന് ലഭിച്ചു. തട്ടിക്കൊണ്ട് പോകാന്‍ സഹായിച്ച സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാമുകനും പോലീസ് കസ്റ്റഡിയിലുണ്ട്.

കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടിയാണ് കടമ്പനാട് നെല്ലിമുകളിന് സമീപമുളള കാമുകനൊപ്പം ഇന്നലെ വൈകിട്ട് ഒളിച്ചോടിയത്. പരീക്ഷ കഴിഞ്ഞ് സമയം ഏറെയായിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കൂടല്‍ പൊലീസില്‍ പരാതിപ്പെട്ടു. മൊബൈല്‍ ഫോണുമായിട്ടാണ് പെണ്‍കുട്ടി പരീക്ഷയ്ക്ക് പോയത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കടമ്പനാട് നെല്ലിമുകള്‍ ആണെന്ന മനസിലാക്കിയ കൂടല്‍ പൊലീസ് അവിടെ എത്തി. ഏനാത്ത് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആണ് ഈ പ്രദേശമെന്നതിനാല്‍ അവരുടെ സഹായവും തേടി. കാമുകന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടതോടെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടി ക്രമം ആരംഭിച്ചു. ഇതിനിടെയാണ് പെണ്‍കുട്ടി ഇറങ്ങി ഓടിയത്. ഫോണിന്റെ സിംകാര്‍ഡ് ഊരി കുറ്റിക്കാട്ടിലേക്ക് വലിച്ചിറഞ്ഞിട്ടാണ് പെണ്‍കുട്ടി ഓടിയത് .

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…