നാടുവിട്ട സഹപാഠികളായ കമിതാക്കളുടെ മൃതദേഹം കോയമ്പത്തൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി: മരിച്ചത് അടൂര്‍ സ്വദേശികള്‍

16 second read

അടൂര്‍: നാടുവിട്ട സഹപാഠികളായ കമിതാക്കളുടെ മൃതദേഹം കോയമ്പത്തൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. അടൂര്‍ മൂന്നാളം ഇടക്കെട്ടുംവിള വീട്ടില്‍ അമല്‍ പി. കുമാര്‍ (19), അമ്മകണ്ടകര ഹൈസ്‌കൂള്‍ ജങ്ഷനില്‍ സുധീഷ് ഭവനില്‍ സൂര്യ. എസ്. നായര്‍ (18)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറി ടി.എന്‍ നഗറിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ട്രെയിന്‍ തട്ടിയാണ് മരണം. മൃതദേഹങ്ങള്‍ കണ്ട പരിസരവാസികള്‍ വിവരം തമിഴ്നാട് പൊലീസിനെ അറിയിച്ചു.

അടൂരില്‍ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബികോമിന് പഠിക്കുകയായിരുന്നു സൂര്യയും അമലും. മൃതദേഹത്തില്‍ നിന്ന് ഇതേ കോളജിന്റെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു. വിദ്യാര്‍ത്ഥികളാണ് ഇവര്‍.
റെയില്‍വേ പൊലീസ് വാട്ട്സാപ്പിലൂടെ ചിത്രം അടൂര്‍ പൊലീസിന് കൈ മാറി. മൃതദേ ഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടൂര്‍ പൊലീസ് വ്യാഴാഴ്ച കേ സെടുത്തിരുന്നു. ഇന്നലെ കോളജിലേക്ക് പോയ സൂര്യ തിരികെ വന്നില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ ആദ്യമെത്തി. പിന്നാലെ അമലിന്റെ വീട്ടുകാരുമെത്തി. കേസ് എടുക്കണ്ട എന്നാണ് ഇരുവീട്ടുകാരും പറഞ്ഞത്. എന്നാല്‍, രണ്ടു പേര്‍ക്കും 19 വയസ് മാത്രമുള്ളതിനാല്‍ പൊലീസ് മിസിങ്ങിന് കേസെടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പിണങ്ങി മാറിയെങ്കിലും വീണ്ടും അടുപ്പത്തിലായി. അതാണ് ആത്മഹത്യയില്‍ കലാശിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…