കടമ്പനാട് കല്ലുകുഴി-മലനട റോഡിനു സമീപം താമസിക്കുന്നവരുടെ മതില്‍ അനധികൃതമായി പൊളിച്ച സംഭവം:തന്നോടാരും പരാതി പറഞ്ഞിട്ടില്ലെന്ന് എം.എല്‍.എ :പരാതി പറയാനായി വിളിച്ച പ്രവാസി മലയാളിയോട് വിചിത്ര ന്യായവാധങ്ങളുമായി ചിറ്റയം ഗോപകുമാര്‍

19 second read

അടൂര്‍: റോഡ് വികസനത്തിന്റെ പേരില്‍ കടമ്പനാട് പഞ്ചായത്തിലെ കല്ലുകുഴി-മലനട റോഡിനു സമീപം താമസിക്കുന്നവരുടെ മതില്‍ അനധികൃതമായി പൊളിച്ച സംഭവത്തില്‍ തന്നോടാരും പരാതി പറഞ്ഞിട്ടില്ലെന്ന ന്യായവാദവുമായി അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍.പ്രവാസി മലയാളി വിളിച്ചപ്പോഴാണ് എം.എല്‍.എ ‘ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ’ എന്നമട്ടില്‍ സംസാരിച്ചത്.

മലയാളി അസോസിയേഷന്‍ നേതാവായ റെജി ഇടിക്കുള കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തെ കുറിച്ച് അറിയാന്‍ എം.എല്‍.എയെ വിളിച്ചത്.
കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് അജീഷ് കുമാറിന്റെ ഇടപെടല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.നാട്ടുകാരെല്ലാം പരാതിയുമായി രംഗതെത്തുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.പത്ര-ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ പ്രതിഷേധങ്ങളെ കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു.
ആന്റോ ആന്റണി എംപി സ്ഥലം സന്ദര്‍ശിച്ച ഘട്ടത്തില്‍ തന്നെ അറിയിച്ചില്ലെന്നും ചിറ്റയം ഗോപകുമാര്‍ പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റിനെ സംഭാഷണത്തിലുടനീളം സംരക്ഷിക്കുന്ന വിധത്തിലാണ് എം.എല്‍ എ സംസാരിച്ചത്. അടൂരില്‍ മിക്ക വികസനവും ബെഡ്‌ജെറ്റില്‍ കൊണ്ടുവരുമെങ്കിലും അത് നടപ്പിലാക്കാന്‍ ചില സി. പി. എം. നേതാക്കള്‍ വേണം എന്നത് ശ്രദ്ദേയമാണ്. ഉദാഹരണത്തിന് പള്ളിക്കലിലെ റോഡ്, അടൂര്‍ റിംഗ് റോഡ്, കല്ലുകുഴി മലനട റോഡ് അങ്ങനെ നീളുന്നു പട്ടിക.. ഈ വോയ്‌സ് സംഭാഷണത്തില്‍ അദ്ദേഹം ‘അങ്ങ്, തിരുവനന്തപുരത്തായതു കൊണ്ട് ഒന്നും അറിഞ്ഞില്ലത്രെ’!. എന്നാല്‍ ആറ്മാസങ്ങള്‍ക്ക് മുമ്പ് അടൂര്‍ ഹോട്ടല്‍ ആരാമില്‍ നടന്ന ഒരുപത്രസമ്മേളനത്തില്‍ അങ്ങ് പറഞ്ഞത് ഓര്‍ക്കുന്നില്ലേ!, ‘ ഞാന്‍ ഏത്‌ലോകത്തായാലും എല്ലാപത്രങ്ങളുടേയും ലോക്കല്‍ പേജ് ഓണ്‍ലൈന്‍വഴി വായിക്കുമെന്ന്’, പിന്നെ എന്തുകൊണ്ട് മലനട -കല്ലുകുഴി റോഡിന്റെ സംഭവങ്ങള്‍ അറിഞ്ഞില്ല!!!.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…