അബുദാബിയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യക്കും ചൈനക്കും താല്‍പര്യം

16 second read

അബുദാബി: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി അബുദാബിയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയും ചൈനയും താല്‍പര്യം പ്രകടിപ്പിച്ചതായി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസ് അഡൈ്വസര്‍ മുഹമ്മദ് അല്‍ ഹൊസാനി പറഞ്ഞു. അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഷോയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

300 കോടി ദിര്‍ഹമിന്റെ പദ്ധതികളാണ് അബുദാബി ആസൂത്രണം ചെയ്യുന്നത്. ഡെല്‍മ ഐലന്‍ഡിലെ പാര്‍പ്പിട – ഹോട്ടല്‍ സമുച്ചയവും ഇതില്‍ ഉള്‍പ്പെടും. ഇതുസംബന്ധിച്ചു മുംബൈ, ഡല്‍ഹി, ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍മ ഐലന്‍ഡിന്റെ വികസനത്തിനു സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ മൂന്നുനക്ഷത്ര ഹോട്ടലുകള്‍ നിര്‍മിക്കാനാണു പദ്ധതി. സ്വകാര്യ നിക്ഷേപകര്‍ക്ക് എല്ലാവിധ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്നും പറഞ്ഞു.

അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്നു ഡല്‍മ ദ്വീപിലേക്കു വിമാന സര്‍വീസും ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം ഗയാതി, മര്‍ഫ, മദീനാ സായിദ് അല്‍ ഗാര്‍ബിയ എന്നീ പ്രദേശങ്ങളുടെ വികസന പദ്ധതികളും ആവിഷ്‌കരിച്ചതായി അല്‍ ഹൊസാനി പറഞ്ഞു. ഇവിടങ്ങളില്‍ പുതിയ ഹോട്ടലുകള്‍ നിര്‍മിക്കും. അല്‍ഐനിലെ ജബല്‍ ഹഫീതില്‍ 120 മുറികളുള്ള ഹോട്ടലാണു നിര്‍മിക്കുക. മാന്‍ഗ്രൂവ് നാഷനല്‍ പാര്‍ക്കും അല്‍ബതീന്‍ പൈതൃക ഗ്രാമവുമാണ് മറ്റു ശ്രദ്ധേയമായ പദ്ധതികള്‍. സാമൂഹികസേവന മേഖലയ്ക്കായി 70,000 ചതുരശ്ര മീറ്റര്‍ വീതമുള്ള ഏഴു സ്ഥലങ്ങളും നീക്കിവച്ചിട്ടുണ്ട്. അല്‍ബതീന്‍, സമാലിയ ദ്വീപ് എന്നിവിടങ്ങളിലും വന്‍ വികസന പദ്ധതികള്‍ വരാനിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. വര്‍ഷാവസാനത്തോടെ 4000 പാര്‍പ്പിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുമെന്നും വ്യക്തമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…