പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പരിശീലകനും നടത്തിയ വാര്‍ത്താസമ്മേളനം ചര്‍ച്ചയാകുന്നു

17 second read

ബുദാപെസ്റ്റ്: യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പരിശീലകനും നടത്തിയ വാര്‍ത്താസമ്മേളനം ചര്‍ച്ചയാകുന്നു. വാര്‍ത്താസമ്മേളനത്തിന് എത്തിയ ക്രിസ്റ്റ്യാനോ മുമ്പിലെ മേശയില്‍വെച്ചിരുന്ന കൂള്‍ ഡ്രിങ്ക്‌സിന്റെ കുപ്പികള്‍ എടുത്തുമാറ്റുകയായിരുന്നു. പകരം വെള്ളക്കുപ്പികള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

കൊക്കോ കോളയുടെ രണ്ട് ബോട്ടിലാണ് പോര്‍ച്ചുഗീസ് താരം മാറ്റിവെച്ചത്. യൂറോയിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാണ് കൊക്കോകോള. ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകന്‍ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന് യൂറോയിലെ ഗ്രൂപ്പ് ഘട്ടം കടുപ്പമാണ്. ഫ്രാന്‍സ്, ജര്‍മനി, ഹംഗറി എന്നീ ടീമുകളാണ് പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്. ഹംഗറിക്കെതിരേയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…