‘കുട്ടിയുടെ കൈ പിടിച്ചതും പാന്റിന്റെ സിപ് തുറന്നതും പീഡനമല്ല’ ജഡ്ജി

17 second read

നാഗ്പുര്‍: ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജി വീണ്ടും വിവാദത്തിനു തിരികൊളുത്തി പുതിയ ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ പിടിക്കുന്നതും പുരുഷന്‍ പാന്റിന്റെ സിപ് തുറക്കുന്നതും പോക്സോ നിയമപ്രകാരമുള്ള ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നാണു ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല ഉത്തരവിട്ടത്.

ജനുവരി 15ലെ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കുറ്റത്തിനു സെഷന്‍സ് കോടതി കുറ്റക്കാരനായി കണ്ടെത്തിയ പ്രതി ലിബ്നുസ് കുജുര്‍ (50) നല്‍കിയ ഹര്‍ജിയിലാണ് അതീവ ഗൗരവകരമായ നിരീക്ഷണം കോടതി നടത്തിയത്. ഐപിസി, പോക്സോ വകുപ്പുകള്‍ പ്രകാരം ലിബ്നുസ് കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

ലൈംഗികമായി പിഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു പ്രതി പെണ്‍കുട്ടിയുടെ വീട്ടിലേക്കു വന്നതെന്നു പ്രോസിക്യൂഷന്‍ പറയുന്നതിനു തെളിവില്ലെന്നാണു ജസ്റ്റിസ് പുഷ്പ ഗനേഡിവാല പറഞ്ഞത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശാരീരിക ബന്ധം ഉണ്ടായെന്നതു തെളിയിക്കാനായില്ലെന്നും ഹൈക്കോടതി പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …