തിരുവനന്തപുരം: പൊലീസും ട്രഷറി വകുപ്പും നടത്തിയ പ്രാഥമിക പരിശോധനയില്‍ ബിജുലാലിന്റെ 2 ബാങ്ക് അക്കൗണ്ടുകളിലായി 19 ലക്ഷം രൂപ കണ്ടെത്തി. ബാങ്കുകള്‍ക്കു കത്തു നല്‍കി ഈ പണം ട്രഷറി ഡയറക്ടര്‍ മരവിപ്പിച്ചു. കലക്ടറുടെ അക്കൗണ്ടിലെ 2 കോടി രൂപ ആദ്യം സ്വന്തം ട്രഷറി അക്കൗണ്ടിലേക്കാണ് ബിജുലാല്‍ മാറ്റിയത്. അതില്‍നിന്നു 62 ലക്ഷം രൂപ ഭാര്യയുടെ ട്രഷറി അക്കൗണ്ടിലേക്കു മാറ്റി. അവിടെനിന്നാണു ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറിയത്.
ബിജുലാലിന്റെ ട്രഷറി അക്കൗണ്ട് മരവിപ്പിച്ചതു വഴി അതിലുണ്ടായിരുന്ന 1.38 കോടി രൂപ സര്‍ക്കാരിനു വീണ്ടെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഭാര്യയുടെ അക്കൗണ്ടിലേക്കു മാറ്റിയ പണം ഉടന്‍ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയതിനാല്‍ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ ഇടപെടാന്‍ കഴിഞ്ഞില്ല. നഷ്ടപ്പെട്ട 62 ലക്ഷം രൂപയില്‍ 19 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളില്‍ തന്നെ ഉള്ളതിനാല്‍ ഇതും സര്‍ക്കാരിനു പിന്നീടു തിരികെ ഈടാക്കാനാകും. ഇതില്‍ ഒരു ബാങ്ക് അക്കൗണ്ട് കോഴിക്കോട് താമരശ്ശേരിയിലാണ്.
തട്ടിപ്പു കണ്ടെത്തിയിട്ടും ബിജുലാലിനെക്കൊണ്ടു പണം തിരിച്ചടപ്പിച്ച് ഒതുക്കിത്തീര്‍ക്കാനായിരുന്നു ആദ്യ ശ്രമം. സ്ഥിരമായി ഓണ്‍ലൈന്‍ റമ്മി (ചീട്ടുകളി) കളിച്ചതു കാരണം ബിജുലാലിനു ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. വീണ്ടും റമ്മി കളിച്ചു നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനായിരുന്നു അടുത്ത ശ്രമം.
തിരുവനന്തപുരം ന്മ ട്രഷറി പണം തട്ടിപ്പില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും അറിയാത്ത കുറ്റം ആരോപിച്ചു തന്നെ പ്രതിയാക്കുകയാണു പൊലീസ് ചെയ്തതെന്നും ഒന്നാം പ്രതി ബിജുലാലിന്റെ ഭാര്യ സിമി ബി. അംബി. ശബ്ദ സന്ദേശമായി പ്രതികരണം അറിയിക്കുകയായിരുന്നു.
‘ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണു ഞാന്‍. എത്ര രൂപ എന്റെ ബാങ്ക് അക്കൗണ്ടിലേക്കു വന്നെന്നോ അതില്‍നിന്ന് എത്ര രൂപ മാറ്റിയെന്നോ എനിക്കറിയില്ല. ഭര്‍ത്താവ് ഇതേക്കുറിച്ച് ഒരു കാര്യവും എന്നോടു പറഞ്ഞിട്ടില്ല. ഓണ്‍ലൈനില്‍ റമ്മി കളിച്ചു പണം നഷ്ടപ്പെട്ടെന്നു കേട്ടപ്പോള്‍ ഞാന്‍ ബഹളം വച്ചു. അതോടെ അദ്ദേഹം ഒന്നും പറയാതെ, ഫോണ്‍ പോലും എടുക്കാതെ വീട്ടില്‍നിന്നു പോയി. ഞാന്‍ ഈ കേസില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സിമി പറയുന്നു.