അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങി: 3 വയസ്സുകാരനെ 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്ന്: കുട്ടി മരിച്ചു

16 second read

ആലുവ: അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരനെ 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്ന് അമ്മയും ബന്ധുക്കളും ആരോപിക്കുന്നു. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകന്‍ പൃഥിരാജ് ആണു മരിച്ചത്. അതേസമയം, ചികിത്സപ്പിഴവില്ലെന്ന് മൂന്ന് ആശുപത്രി അധികൃതരും പറയുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും കുട്ടിയെ എത്തിച്ചെങ്കിലും നാണയം തനിയെ പുറത്തുപൊയ്‌ക്കൊള്ളുമെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ ചികിത്സിച്ചില്ലെന്നാണു പരാതി. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് എത്തിയതിനാലാണ് ആലപ്പുഴയില്‍ നിരീക്ഷണത്തില്‍ വയ്ക്കാതെ തിരിച്ചയച്ചതെന്നും ആരോപണമുണ്ട്. മരണശേഷമുള്ള പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവാണ്.

ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മൂന്ന് ആശുപത്രികളുടെയും സൂപ്രണ്ടുമാര്‍ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

മൂന്നാം പിറന്നാളിന് 8 ദിവസം മാത്രം ബാക്കി നില്‍ക്കെയാണു പൃഥ്വിരാജിന്റെ മരണം. കൊല്ലം പൂത്താക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടില്‍ സുനിലിന്റെയും യശോദയുടെയും മകളാണു നന്ദിനി. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനി സൂപ്പര്‍വൈസറാണു രാജ്. കോവിഡ് വ്യാപന മേഖലയായതിനാല്‍ ഇന്നു കൊല്ലത്തു നടത്തുന്ന സംസ്‌കാരത്തിനു പോകാനുമാകില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …