പരീക്ഷയെഴുതണമെന്ന് കൊലപാതക കേസിലെ പ്രതികള്‍: ജാമ്യം നല്‍കി ജുവനൈല്‍ കോടതി: കസ്റ്റഡി അപേക്ഷയുമായി പിന്നാലെ നടക്കുന്ന പൊലീസിന് വീണ്ടും നാണക്കേട്

17 second read

പത്തനംതിട്ട: കൊടുമണില്‍ 10-ാം ക്ലാസുകാരനെ കഴുത്തറത്തു കൊന്ന് കുഴിച്ചു മൂടിയ കേസിലെ പ്രതികള്‍ക്ക് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചു. അടുത്തു നടക്കുന്ന പത്താം ക്ലാസിലെ ബാക്കി പരീക്ഷകള്‍ കൂടി എഴുതാന്‍ അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം അംഗീകരിച്ച് ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റുര്‍ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡി അപേക്ഷ നല്‍കി മടുത്ത പൊലീസിനും പ്രോസിക്യുഷനും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് തിരിച്ചടിയായി.

കുറ്റാരോപിതര്‍ക്ക് വേണ്ടി അഡ്വ. പ്രശാന്ത് വി. കുറുപ്പ്, അഡ്വ.ബി.അരുണ്‍ദാസ് എന്നിവര്‍ ഹാജരായി. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഉപാധികളോടെ ജുവനൈല്‍ ബോര്‍ഡ് തളളിയിരുന്നു. ഇതിനെത്തുടര്‍ന്ന് പത്തനംതിട്ട എസ്.പി.യുടെ പ്രത്യേക താല്‍പര്യപ്രകാരം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുമണ്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാറിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി അടൂര്‍ ഡിവൈഎസ്പി. ജവഹര്‍ ജനാര്‍ഡിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ജുവനൈല്‍ ബോര്‍ഡിന്റ വിധിക്കെതിരെ പോലീസ് പത്തനംതിട്ട ജില്ലാ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.16 വയസ്സ് പ്രായമായ കുറ്റാരോപിതരെ നിര്‍ഭയ കേസിന്റ മോഡലില്‍ മുതിര്‍ന്നവരപ്പോലെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും അതു കൊണ്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നുമായിരുന്നു പോലീസിന്റ ആവശ്യം.പ്രതി ഭാഗം അഭിഭാഷകര്‍ ഈ വാദത്തെ ഖണ്ഡിച്ചതിനെത്തുടര്‍ന്ന് അപ്പീല്‍ ജില്ലാ കോടതി ജഡ്ജി സാനു എസ്. പണിക്കര്‍ തള്ളിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…