ഭര്‍ത്താവ് ഗള്‍ഫില്‍ : അയല്‍ക്കാരിയുടെ മതിലില്‍ അശ്ലീല സാഹിത്യ രചന നടത്തുകയും വ്യാജവാട്സാപ്പ് പ്രൊഫൈല്‍ ഉണ്ടാക്കി അശ്ലീല ചിത്രം അയയ്ക്കുകയും ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍

16 second read

കൊല്ലം: ലോക്ഡൗണ്‍ കാലത്തെ ഡ്രോണ്‍ ഓപ്പറേഷന്റെ ലഹരിയില്‍ നില്‍ക്കുന്ന ശൂരനാട്ടെ പൊലീസുകാര്‍ കഴിഞ്ഞ ദിവസം മൂന്നു യുവാക്കളെ വാറ്റു ചാരായവുമായി അറസ്റ്റ് ചെയ്യുന്നതിന്റെ സിനിമ പിടിച്ച് ആക്ഷന്‍ ഹിറോ ബിജു ആയിരുന്നു. ഏതാണ്ടിതേ സമയം തന്നെയാണ് അയല്‍ക്കാരിക്ക് അശ്ലീല മെസേജ് അയച്ചതിനും വീടിന്റെ മതിലില്‍ അശ്ലീല സാഹിത്യം എഴുതിയതിനും ഒരു പൊലീസുകാരനെയും അറസ്റ്റ് ചെയ്തത്. ചാരായ വാര്‍ത്ത വെണ്ടക്ക നിരത്താന്‍ പത്രങ്ങള്‍ക്ക് നല്‍കിയ ശൂരനാട്ടെ ഏമാന്മാര്‍ പക്ഷേ, സഹപ്രവര്‍ത്തകന്റെ അശ്ലീല കഥാരചന മുക്കി. അയല്‍ക്കാരിയുടെ വീടിന്റെ ചുമരില്‍ ടെയ്രിനിലെ കക്കൂസിനെ ലജ്ജിപ്പിക്കുന്ന വിധം ചുവര്‍ ചിത്ര രചന നടത്തുകയും വ്യാജ വാട്സാപ്പ് പ്രൊഫൈല്‍ ഉണ്ടാക്കി അശ്ലീലം വിളമ്പുകയും ചെയ്തതിന് പത്തനംതിട്ട എസ്പി ഓഫീസിലെ ടെലികമ്യുണിക്കേഷന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ശൂരനാട് സ്വദേശിയായ രാജീവിനെയാണ് അറസ്റ്റ്   ചെയ്തത്. അയല്‍വക്കത്തുള്ള യുവതിയോടു തോന്നിയ അടങ്ങാത്ത താല്‍പര്യമാണ് രാജീവിനെ കഥാകാരനും കലാകാരനും ആക്കിയത്. മനസില്‍ കിടന്ന് തിക്കു മുട്ടിയ ഭാവന യുവതിയുടെ വീടിന്റെ മതിലില്‍ വരച്ചും എഴുതിയും കലിപ്പ് തീര്‍ത്തു.

ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവതിയോടായിരുന്നു രാജീവിന് ഭ്രമം തോന്നിയത്. ചെറുപ്പകാലം മുതല്‍ യുവതിയില്‍ രാജീവിന് ഒരു നോട്ടുമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുന്ന യുവതിയെ പ്രണയാഭ്യര്‍ഥനയുമായി രാജീവ് സമീപിച്ചിരുന്നു. യുവതി ആട്ടിയോടിച്ചു. അതോടെ വളയ്ക്കാന്‍ മറ്റു വഴികള്‍ നോക്കി. എന്നിട്ടും നടക്കാതെ വന്നപ്പോഴാണ് യുവതിയുടെ വീടിന്റെ മതിലില്‍ അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ചിത്രം യുവതിയുടെ ലൈംഗികാവയവമായി വിശേഷിപ്പിച്ചുള്ള സാഹിത്യ രചനയാണ് നടന്നു വന്നത്. രാജീവിനെ സംശയമുണ്ടായിരുന്നതിനാല്‍ ആ രീതിയില്‍ യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കി. രാജീവ് നിഷേധിക്കുകയും പൊലീസിന് തുമ്പൊന്നും കിട്ടാതെ വരികയും ചെയ്തതോടെ അത് അവിടെ നിന്നു. പിന്നീടാണ് വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി യുവതിക്ക് രാത്രി കാലങ്ങളില്‍ അശ്ലീല ചിത്രം അയയ്ക്കാന്‍ തുടങ്ങിയത്. ഈ പ്രൊഫൈലിന്റെ ഡിപിയായി ഇട്ടിരുന്നത് സ്വന്തം ലിംഗത്തിന്റെ ചിത്രമായിരുന്നു. ചാറ്റിങ് പരിധി വിട്ടതോടെ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചു.

ഈ നമ്പര്‍ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം വീട്ടുകാര്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചു. അശ്ലീല സാഹിത്യകാരനെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും അതിലുള്ള പൊലീസുകാരന്റെ പങ്ക് വെളിച്ചത്തു വരുന്നതാണ് കണ്ടത്. ഒരു ദിവസം യുവതി തുണി കഴുകി കൊണ്ടു നില്‍ക്കുമ്പോള്‍ മതിലിന് പുറത്ത് നിന്ന് യുവതിയുടെ പിന്നില്‍ ഒരു കല്ലു വന്ന് പതിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ആരും ഇല്ല. എന്നാല്‍, ഗള്‍ഫിലുള്ള ഭര്‍ത്താവ് സഹിതം സിസിടിവിയിലുടെ എറിഞ്ഞ ആളെ കണ്ടു.

ഇതോടെ യുവതി നേരത്തേ നല്‍കിയ, തന്നെ ശല്യപ്പെടുത്തുന്ന വാട്സാപ്പ് നമ്പരില്‍ ഭര്‍ത്താവ് ചാറ്റ് ചെയ്യാന്‍ തുടങ്ങി. യുവതി വലയില്‍ വീണുവെന്ന സന്തോഷത്തില്‍ ആസ്വദിച്ച് ചാറ്റ് ചെയ്ത പൊലീസുകാരന്‍ ഒടുവില്‍ കേസ് അന്വേഷിക്കുന്ന പൊലീസിന്റെ വലയിലും വീണു. അവര്‍ നടത്തിയ അന്വേഷണത്തില്‍ വ്യാജവാട്സാപ്പ് നമ്പരും അതില്‍ ഡിപിയായി ഇട്ടിരിക്കുന്ന ലിംഗത്തിന്റെ ചിത്രവും രാജീവിന്റെയാണെന്ന് കണ്ടെത്തി. ഇതോടെ ശൂരനാട് പൊലീസ് രാജീവിനെ അറസ്റ്റ് ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …