ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം

38 second read

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ റോഡിലിറങ്ങിയത്.

ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിനു പിന്നാലെ ഇത് അഞ്ചാമത്തെ തവണയാണ് സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്. ഗുജറത്തില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വീസുകളുടെ എണ്ണം കുറവാണെന്നാണ് ആരോപണം.

തങ്ങള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള ട്രെയിന്‍ സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തണം തൊഴിലാളികളുടെ ആവശ്യം. ഇത് പ്രതിഷേധത്തിലേക്ക് വഴിവെച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. തൊഴിലാളികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. പോലീസിന് കണ്ണീര്‍ വാതകം വരെ പ്രയോഗിക്കണ്ട സാഹചര്യവുമുണ്ടായി.

കൂലി ലഭിക്കുന്നില്ല, വാടക പോലും കൊടുക്കാന്‍ സാധിക്കുന്നില്ല തുടങ്ങിയവയാണ് തൊഴിലാളികളുടെ പരാതികള്‍. സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് പ്രതിഷേധിച്ചത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധിച്ച തൊഴിലാളികളില്‍ ഭൂരിഭാഗവും. ലാത്തിച്ചാര്‍ജില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…