ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിനു രാവിലെ ആറിനു നടപ്പാക്കണമെന്നു പുതിയ മരണവാറന്റ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രതികളില്‍ മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും തിരസ്കരിച്ചു. ഇതോടെയാണു കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരുടെ ദയാഹര്‍ജികളാണു രാഷ്ട്രപതി പലപ്പോഴായി തള്ളിയത്. നാലാമത്തെ പ്രതി പവന് ഗുപ്ത ഇനിയും ദയാഹര്‍ജി നല്‍കിയിട്ടില്ല. ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച …